ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി വിഭാഗം അധ്യാപകര്‍; അധ്യയനം താളം തെറ്റുമെന്ന് ആശങ്ക; ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്‌കൂളുകളില്‍ നാളെ പരീക്ഷ തുടങ്ങും

കൊച്ചി: ഇന്ന് ആരംഭിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഡ്യൂട്ടിക്കായി പ്രൈമറി വിഭാഗം അധ്യാപകരെ നിയമിച്ചതില്‍ പ്രധാനാധ്യാപകര്‍ ആശങ്കയില്‍. പ്രൈമറി സ്‌കൂളുകളിലെ അധ്യയനം താളം തെറ്റുമെന്ന ആശങ്കയാണ് നിലവില്‍ ഉണ്ടായിട്ടുളളത്. ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് പ്രൈമറി വിഭാഗത്തിന് നാളെയും അല്ലാത്തവര്‍ക്ക് 18നും വാര്‍ഷിക പരീക്ഷ തുടങ്ങും.

ഈ സമയത്താണ് പ്രൈമറി വിഭാഗം അധ്യാപകരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്ലാത്തതിനാലാണ് പ്രൈമറി വിഭാഗത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.പ്രൈമറി വിഭാഗം അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിക്കായി പോകുമ്പോള്‍ ഈ സമയത്ത് സ്‌കൂളില്‍ അധ്യാപകരില്ലാതെ, പരീക്ഷ നടത്തേണ്ടതും പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതും എങ്ങനെയെന്നാണ് പ്രധാനാധ്യാപകരുടെ ചോദിക്കുന്നത്.

ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന പരീക്ഷയ്ക്കായി അധ്യാപകര്‍ രാവിലെ 11.30 ന് സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കുന്നതില്‍ എന്താണ് തടസമെന്നാണ് പ്രൈമറി വിഭാഗം അധ്യാപകരുടെ ചോദ്യം.

കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ അധ്യാപകരെ നിയമിച്ചപ്പോള്‍ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇതിന്‍റെ അപ്രായോഗികത പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി അന്ന് ക്രമീകരണത്തില്‍ മാറ്റം വരുത്തിയിരുന്നു.

പരീക്ഷാഡ്യൂട്ടിക്കായി ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ അഭാവത്തില്‍ പ്രൈമറി ക്ലാസിലെ അധ്യയനത്തിന് തടസം വരാത്ത രീതിയില്‍ അധ്യാപകരെ നിയോഗിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

എന്നാല്‍ ഇതിന്‍റെ അന്ത:സത്ത മനസിലാക്കാതെയാണ് നിലവില്‍ ചില ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രൈമറി ക്ലാസുകളിലെ അധ്യയനം താളം തെറ്റുന്നവിധത്തില്‍, അധ്യാപകരെ പരീക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്‍റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment