കിഴക്കമ്പലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തുടര്‍ഭരണം ലഭിക്കില്ലെന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കാമെന്നു ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് . കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ജനക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു മാസത്തിനപ്പുറം തെരഞ്ഞെടുപ്പ് വരാനിരിക്കേ ഈ ബജറ്റില്‍ പ്രഖ്യാപിച്ച യാതൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും അടുത്ത സര്‍ക്കാര്‍ വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും ഇവിടത്തെ ഓരോ സാധാരണക്കാരനും അറിയാം. സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഉതകുന്ന ഒരു പദ്ധതിപോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഈ സര്‍ക്കാര്‍ ആറര ലക്ഷം കോടിയുടെ കടബാധ്യതയാണു വരുത്തിവച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അടുത്ത സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍നിന്ന് അപ്രത്യക്ഷമായ സമര…
Read MoreCategory: Top News
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ… കിളിമാനൂർ സ്റ്റേഷനുള്ളിൽ വെച്ച് പോലീസുകാരന് പാമ്പുകടിയേറ്റു; ജോലിക്കിടെ കടിയേറ്റത് കൈവിരലിന്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനുള്ളിൽ വച്ച് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് ആണ് പാമ്പ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന്റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കൈവിരലില്‍ പാമ്പ് കടിയേറ്റത്. ഉടൻതന്നെ രഞ്ജിത്തിനെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത് ചികിത്സയിൽ തുടരുകയാണെന്ന് കിളിമാനൂർ പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന് സമീപം തൊണ്ടി വാഹനങ്ങൾ ഉൾപ്പെടെ കാടുപിടിച്ച നിലയിലാണ്. പാമ്പ് ഇവിടെ നിന്ന് ജനല്‍ വഴി കയറിയതാകാമെന്നാണ് നിഗമനം. എന്നാൽ ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.
Read Moreപോറ്റി നിരവധിതവണ വീട്ടിൽ വന്നിട്ടുണ്ട്; പരിചയപ്പെട്ടത് ശബരിമലയിൽ വച്ച്; ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാമിനെ സാക്ഷിയാക്കിയേക്കും; മനസ് തുറന്ന് ജയറാം
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി. പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
Read More10, 20, 50 രൂപ നോട്ടുകളും ഇനി എടിഎം തരും; ചെറിയ മൂല്യമുള്ള കറൻസികൾ മാത്രമുള്ള എടിഎമ്മുകൾ വരുന്നു; പദ്ധതി കനത്ത വെല്ലുവിളിയാണെന്ന് ബാങ്കുകൾ
പരവൂർ: ചെറിയ മൂല്യമുള്ള കറൻസികൾ മാത്രം വിതരണം ചെയ്യുന്നതിന് മാത്രം പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നു.ദൈനംദിന ഇടപാടുകൾക്കായി ഇപ്പോഴും ചെറിയ തുകകളെ ആശ്രയിക്കുന്ന വ്യക്തികൾക്ക് 10, 20, 50 രൂപ നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷും. ദിവസ വേതനക്കാർ,തെരുവ് കച്ചവടക്കാർ /ചെറുകിട കടയുടമകൾ , യാത്രക്കാർ തുടങ്ങിയവർ ഇപ്പോഴും പതിവ് വാങ്ങലുകൾക്കും കൊടുക്കലുകൾക്കും ചെറിയ തുകകളാണ് ഉപയോഗിക്കുന്നത്.എന്നാൽ ഇപ്പോൾ ഇത്തരം ചെറിയ തുകകളുടെ കറൻസികൾ ഇപ്പോൾ എടിഎമ്മുകളിൽ ലഭ്യമല്ല. ഇപ്പോൾ രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളിൽ 500, 200, 100 രൂപ നോട്ടുകൾ മാത്രമാണ് ലഭിക്കുന്നത്. ഇതിൽ തന്നെ കൂടുതലും 500 രൂപ നോട്ടുകൾ മാത്രമാണ് മിക്ക എടിഎമ്മുകളിലുമുള്ളത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ചെറിയ തുകയ്ക്കുള്ള നോട്ടുകൾ മാത്രം ലഭിക്കുന്ന എടിഎമ്മുകൾ സ്ഥാപിക്കുന്നത്.ഇത് കൂടാതെ 500 രൂപ അടക്കമുള്ള വലിയ തുകയുടെ…
Read Moreഎന്നിൽനിന്ന് അകലുകയാണോ നീ… മലയാളികളുടെ സ്വർണക്കമ്പത്തിന് തിരിച്ചടി; റിക്കാർഡുകൾ ഭേദിച്ച് ഭേദിച്ച് കത്തിക്കയറി സ്വര്‍ണവില; പവന് 1,31,160 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് ഗ്രാമിന് 1,080 രൂപയും പവന് 8640 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 5539 ഡോളറും രൂപയുടെ വിനിമയ നിരക്ക് 91.97 ലും ആണ്. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,500 ഡോളറിനു മുകളില്‍ ഉയര്‍ന്നു. വ്യാഴാഴ്ച ഏഷ്യന്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ വിലട്രോയ് ഔണ്‍സിന് 5,597 ഡോളറിലെത്തി, പിന്നീട് ഏകദേശം 5,540 ഡോളറിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 885 രൂപ വര്‍ധിച്ച് 13,465 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 690 രൂപ വര്‍ധിച്ച് 10,485 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 440 രൂപ വര്‍ധിച്ച് 6,755 രൂപയാണ് വിപണി വില.വെള്ളി…
Read Moreമുൻ ആഭ്യന്തര മന്ത്രിയോടാ കളി… തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി; വ്യാജ മുംബൈ പോലീസിന്റെ തട്ടിപ്പ് പൊളിച്ച് എംഎൽഎ; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: മുംബൈ പോലീസിന്റെ പേരിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി. വാട്സ് ആപ്പ് വഴി മുംബൈ പോലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്റെ ആധാർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഭീഷണി. മുംബൈ പോലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. പിന്നാലെ, തിരുവഞ്ചൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കേസിൽ അന്വേഷണം ആരംഭിച്ചു പോലീസ്.
Read Moreഉമ്മ തിരിച്ചു വരുമെന്ന മക്കളുടെ കാത്തിരിപ്പ് കണ്ണീരിൽ മുങ്ങി; അബദ്ധത്തിൽ കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലിരുന്ന മുപ്പത്തിയെട്ടുകാരി മരിച്ചു
തിരുവനന്തപുരം: കീടനാശിനി അബദ്ധത്തിൽ മുഖത്തേക്ക് വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുപുഴ കിഴക്കുംകര അജ്മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപം വളംഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്ത് വീഴുകയായിരുന്നു. കീടനാശിനി ശരീരത്തിനുള്ളിലേക്കും പോയതോടെ അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്-സുൽഫിക്കർ, മക്കൾ: അജ്മൽ, അജീം മുഹമ്മദ്, അസർ മുഹമ്മദ്.
Read Moreഇപ്പോഴത്തെ കേരളം 10 വർഷം മുമ്പത്തെ കേരളമല്ല സാർ; സർക്കാരിന്റെ വികസനങ്ങൾ നിരത്തി ബജറ്റ് പ്രസംഗം; ബജറ്റ് അവതരിപ്പിക്കുന്നത് ഏറെ സന്തോഷത്തോടെയെന്ന് കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ . ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു. ആശാ, അങ്കൻവാടി വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചു. കണക്ട് ടു വർക്കിന് 400 കോടിയും സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപയും അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14,500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി.
Read Moreചർച്ചയ്ക്ക് തുഷാറിനോട് വരേണ്ടന്ന് പറഞ്ഞു; ഐക്യ പിൻമാറ്റത്തിൽ ഇടപെടലുണ്ടെന്ന ആരോപണം തെറ്റ്; വെള്ളാപ്പള്ളിയുടെ പത്മാപുരസ്കാരത്തെക്കുറിച്ച് സുകുമാരൻ നായർ പറഞ്ഞത്…
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി – എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു…
Read Moreഇടതു നെഞ്ചിലെടുക്കേണ്ട എക്സ്റേ വലതു നെഞ്ചിലെടുത്തു; ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും അനാസ്ഥ; സ്വകാര്യ ആശുപത്രിയിൽ യുവാവിന് അടിയന്തിര ശസ്ത്രക്രിയ
അമ്പലപ്പുഴ: ഇടതു നെഞ്ചിലെടുക്കേണ്ട എക്സ്റേ വലതു നെഞ്ചിലെടുത്തെന്ന് പരാതി. വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച യുവാവിനാണ് ദുര്യോഗം. കഴിഞ്ഞ ദിവസം പായൽക്കുളങ്ങരയിൽ യുവാവ് സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. കാലിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇടത് നെഞ്ചിന് കലശലായ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടർന്നാണ് എക്സ്റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചത്. പിന്നീട് എക്സ് റേ എടുത്ത ശേഷം ഡോക്ടർ നടത്തിയ പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. എങ്കിലും നെഞ്ചിനും കാലിനും വേദന അസഹനീയമായതോടെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചതിനെത്തുടർന്ന് യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് ഇടതു നെഞ്ചിൽ നീർക്കെട്ടുള്ളതായി കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിന്റെ വലതുനെഞ്ചിന്റെ എക്സ്റേയാണെടുത്തത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാലിനു പിന്നീട് അടിയന്തര ശസ്ത്രക്രിയയും…
Read More