ശനിയെ ഞങ്ങൾക്ക് വേണം… ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം; ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്; 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയാറെന്ന് സംഘടനകൾ

തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെട്ടു. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.

Read More

എന്തൊരു ക്രൂരത; ഒരുമിച്ചു മരിക്കാൻ അവർ തീരുമാനിച്ച് കഴുത്തിൽ കയറിട്ടു; യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റിയ ശേഷം യുവാവ് പിൻമാറി; വൈശാഖിന്‍റെ തിരക്കഥ പൊളിച്ച് പോലീസ്

കോഴിക്കോട്: എലത്തൂരിൽ ഒരുമിച്ച് ജീവനൊടുക്കാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖന്‍റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പിന്നീട് പോലീസ് വെശാഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

കമലേശ്വരത്തെ യുവതിയുടെയും മാതാവിന്‍റെയും മരണം: ഉണ്ണികൃഷ്ണന് താൽപര്യം ആൺസുഹൃത്തുക്കളെ; പല ഗേ ഗ്രൂപ്പിലും അംഗം; ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ പോയത് ഒരു ദിവസം മാത്രം

തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പോലീസ്. പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ്‍ സുഹൃത്തുക്കളോട് ആയിരുന്നു താൽപര്യം. ഇയാൾ പല ഗേ ഗ്രൂപ്പിലും അംഗമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താമസിക്കാനുമാണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതെന്നും പോലീസ് പറയുന്നു. ഉണ്ണിക്കൃഷ്ണന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു. കമലേശ്വരം സ്വദേശികളായ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ്…

Read More

ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ച ആരോപണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് എത്തിച്ച ബിസ്മിറിനെ പ്രാഥമിക ചികില്‍സ പോലും നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് അയച്ചുവെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം തുടർ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ. വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഇരു സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

Read More

പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ദേഹാസ്വസ്ഥ്യം: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടറും കമ്മീഷണറും മറ്റ് ഉദ്യഗസ്ഥരും ചേർന്നാണ് മന്ത്രിയെ താങ്ങിയെടുത്തത്. അല്‍പസമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ മന്ത്രി, നടന്നാണ് ആംബുലൻസിൽ കയറിയത്.

Read More

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം: സുരക്ഷ ശക്തം

ന്യൂഡല്‍ഹി: രാജ്യം 77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ഡൽഹിയിലെ കര്‍ത്തവ്യപഥില്‍ ഇന്നു രാവിലെ നടക്കുന്ന പരേഡ് രാജ്യത്തിന്‍റെ വിവിധ മേഖലകളിലെ ശക്തി വിളിച്ചോതുന്നതായിരിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. ജമ്മുകാഷ്മീരിൽ തുടരുന്ന ഏറ്റുമുട്ടലുകളുടെയും കഴിഞ്ഞദിവസം പഞ്ചാബിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തിന്‍റെയുമൊക്കെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സൈനികശക്തി വിളിച്ചോതുന്ന പരേഡിൽ ഇതാദ്യമായി കരസേനയുടെ ആനിമൽ കോണ്ടിജെന്‍റ് പങ്കെടുക്കും. റിമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സിലെ ക്യാപ്റ്റൻ ഹർഷിത രാഘവ് നേതൃത്വം നൽകുന്ന പരേഡിൽ കോണ്ടിജെന്‍റിലെ പരുന്തുകളും വിവിധ മൃഗങ്ങളും അണിനിരക്കും. പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതിരോധ ആയുധങ്ങളില്‍ ബ്രഹ്‌മോസ്, ആകാശ് മിസൈല്‍ സംവിധാനം, മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ സംവിധാനം, അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം , ധനുഷ് പീരങ്കി തോക്ക്, ശക്തിബാന്‍, ചില ഡ്രോണുകളുടെ സ്റ്റാറ്റിക് ഡിസ്‌പ്ലേ…

Read More

നെയ്യാറ്റിൻകര ഒന്നര വയസുകാരന്‍റെ കൊലപാതകം: ഭാര്യയുമായി ബന്ധപ്പെടുന്നതിനിടെ കുട്ടി കരഞ്ഞതോടെ കുഞ്ഞിന്‍റെ അടിവയറ്റിൽ ഇടിച്ചു; പിതാവ് അമിതമായ സെക്സിന് അടിമ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ഷിജിനെതിരേ ഗുരുതര കണ്ടെത്തലുകൾ. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ കുഞ്ഞ് കരഞ്ഞതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾ സെക്സിനു അടിമയാണെന്നും സെക്സ് ചാറ്റിനായി പല ആപ്പുകളും ഇയാൾ ഉപയോഗിക്കുന്നു എന്നും കണ്ടെത്തി. ഷിജിന്‍റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസിൽ നിർണായകമായത്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും, സെക്സ് ചാറ്റിനും താൻ തടസം നിന്നതിന്‍റെ പകയും ഷിജിൻ കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞിനോട് ഷിജിൻ തരിമ്പ് സ്നേഹം പോലും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്‍റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്‍റെ വീട്ടിൽ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു. ഷിജിന്റെ മൊബൈലിൽ കുട്ടിയുടേതായി ഉള്ളത് കൈ ഒടിഞ്ഞപ്പോഴുള്ള ഒരു പഴയ ചിത്രം മാത്രമാണെന്നും…

Read More

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിനുള്ള മെഡൽ എസ്‍പി ഷാനവാസിന്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ എസ്ഐ ആർ.എസ്. ഷിബു അർഹനായി. കേരള പോലീസിൽ നിന്ന് എസ്പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അർഹരായി. കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.

Read More

രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്: ആസൂത്രിതമായി ഉപേക്ഷിച്ചതാണെന്ന് പ്രാഥമിക നിഗമനം

കൊച്ചി: പൂനെ – എറണാകുളം എക്സ്പ്രസിൽ രണ്ടു വയസുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുഞ്ഞ് ചില മലയാളം വാക്കുകൾ പറയുന്നുണ്ടെങ്കിലും കുട്ടി മലയാളിയാണോയെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ പതിനേഴിന് പൂനെ – എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാതായതു സംബന്ധിച്ച് എവിടെയും പരാതി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയെ ആസൂത്രിതമായി ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്‍റെ നിഗമനം.

Read More

‘ഗണേഷിന് മറവി ഒരു സൗകര്യമായിരിക്കാം, ഇവിടെ തെളിവുകൾ ഉണ്ട്’, കുടുംബം തകരാതിരിക്കാൻ ഉമ്മൻ ചാണ്ടി ഇടപെട്ടത് ഏറ്റവും നന്നായി അറിയുന്നയാൾ താനെന്ന് ഷിബു ബേബി ജോൺ

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരാമർശത്തിനെതിരേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്‍റെ കൈയിലുള്ളതെന്താണെന്നു പറയട്ടെ, മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്. എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ട്. ഗണേഷിന്‍റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയത്. അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ…

Read More