കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ; വെടിവയ്പ്പിൽ ആറ് മരണം

കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പാകിസ്ഥാനിലും പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. ഖമനയ്‌യുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. എല്ലാവരും സംയമനം പാലിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ആയത്തൊള്ള അലി ഖമനയ്‌യെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഖമനയ്ക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ. ഇന്ത്യയിൽ ലക്നോവിലും ജമ്മു കാഷ്മീരിലും ലഡാക്കിലുമാണ് വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്‍റെ കോലം കത്തിച്ചു.…

Read More

കരുതലിന്‍റെ കേരള സ്റ്റോറി: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് കൈമാറി. ചടങ്ങിനു മുമ്പായി കല്‍പ്പറ്റയിലെ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കിയത്.

Read More

‘ഒരു തിരിച്ചടി വരുന്നുണ്ട്. അവർ ചെയ്തതിന്‍റെ ഫലം അവർ കാണും’: ഖമനേയി കൊല്ലപ്പെട്ട വാർത്ത വായിക്കുന്നതിനിടെ കരച്ചിലടക്കാനാകാതെ ഇറാൻ ടിവി അവതാരക

തെഹ്‌റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് അവതാരക മറിയം അസർചെഹ്ർ. ഇറാനിയൻ സ്റ്റേറ്റ് ടിവിയായ പ്രസ് ടിവിയുടെ അവതാരികയാണ് മറിയം. ‘ഒരു തിരിച്ചടി വരുന്നുണ്ട്. അവർ ചെയ്തതിന്‍റെ ഫലം അവർ കാണും’ എന്ന് വിറയ്ക്കുന്ന ശബ്ദത്തോടെ മറിയം വായിച്ചു. വാർത്ത വായിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെറലാണ്. ഖമനേയിയുടെ നേതൃത്വത്തേയും പ്രത്യയശാസ്ത്രപരമായ നിലപാടിനേയും അവതാരക പ്രശംസിച്ചു. ‘അദ്ദേഹം പലസ്തീനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. അദ്ദേഹം ലെബനനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. ഇന്ന് അദ്ദേഹത്തെ ഓർത്ത് ദുഃഖിക്കുന്നവർ ലോകമെമ്പാടുമുള്ള അനാഥരായിരിക്കും.’ എന്നും മറിയം പറഞ്ഞു.

Read More

‘മറ്റുള്ളവന്‍റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ, നിന്‍റെ അപ്പൻ ഉണ്ടെടാ കൂടെ, കാലം എല്ലാം തെളിയിക്കും’; മകനെ പിന്തുണച്ച് ടിനി ടോം

കഞ്ചാവ് കൈവശം വച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. ഫേസ്ബുക്ക് കുറിപ്പിലൂടെ മകനെ പിന്തുണച്ചു കൊണ്ടായിരുന്നു ടിനിയുടെ പോസ്റ്റ്. എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്‍റേയും സർട്ടിഫിക്കറ്റിന്‍റേയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ടിനി പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always. സങ്കീർത്തനം 91…അവൻ നിന്നെ വേട്ടക്കാരന്‍റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്‍റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. .മറ്റുള്ളവന്‍റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും കാലം എല്ലാം തെളിയിക്കും god bless ..നിന്‍റെ അപ്പൻ ഉണ്ടെടാ…

Read More

ഇറാൻ ഇസ്രയേൽ ആക്രമണം; ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി; യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങിയിരിക്കുകയാണ്. യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്‍റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

Read More

ബഹ്‌റൈനിലെ യുഎസ് താവളത്തിൽ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത; വീടിന് പുറത്തിറങ്ങരുത്; ജനങ്ങൾക്ക് അടിയന്തിര ജാഗ്രതാ നിർദേശം

മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ ആസ്ഥാനമായ ഫിഫ്ത്ത് ഫ്ലീറ്റ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലും അമേരിക്കൻ സൈനിക താവളത്തിന് സമീപവും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. മിസൈൽ ആക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. എത്രയും വേഗം വീടുകൾക്കുള്ളിലോ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലോ അഭയം പ്രാപിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. യുഎസ് പ്രതിരോധ കേന്ദ്രങ്ങളുള്ള ബഹ്‌റൈൻ, അബുദാബി, ഖത്തർ എന്നിവിടങ്ങളിലെല്ലാം ഒരേസമയം ആക്രമണം നടന്നതായാണ് സൂചന. ഇസ്രായേലും അമേരിക്കയും ചേർന്ന് ട‌െഹ്‌റാനിൽ നടത്തിയ ആക്രമണത്തിനുള്ള ഇറാന്‍റെ നേരിട്ടുള്ള മറുപടിയാണിത്. ഖത്തറിന് മുകളിലെത്തിയ രണ്ട് ഇറാനിയൻ മിസൈലുകൾ തങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തതായി ഖത്തർ അധികൃതർ അവകാശപ്പെട്ടു.

Read More

ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസ്; മൂന്നുവർഷം നീണ്ട പോരാട്ടം; മരുമകൻ മുത്തുപ്പട്ടർ എന്ന അനിൽകുമാറിന് 18 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

ഏറ്റുമാനൂർ: ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിക്ക് 18 വർഷം കഠിന തടവും 72,000 രൂപ പിഴയും ശിക്ഷ. നീണ്ടൂർ പ്രാവട്ടം മഠത്തിപ്പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്നു വിളിക്കുന്ന അനിൽകുമാറി(38)നാണ് ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷ വിധിച്ചത്. 2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ എസ്എച്ച്ഒ ആയിരുന്ന സി.ആർ. രാജേഷ്‌കുമാർ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ പിന്നീട് എസ്എച്ച്ഒ ആയിരുന്ന പ്രസാദ് ഏബ്രഹാം വർഗീസാണ് തുടരന്വേഷണംപൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Read More

അച്ഛന് ലോട്ടറിയടിച്ചു, പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവിനെ തലയ്ക്കടിച്ചു കൊന്നു; മകൻ വിനോദിന് കഠിന തടവും 50000 രൂപ പിഴയും

തിരുവനനന്തപുരം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനില്‍ ശശി എന്ന ആന്‍റണിയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ വിനോദ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ശശി തയാറായിരുന്നില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വിനോദ് പിതാവിന്‍റെ തലയ്ക്കു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്‌ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്. ദൃക്സാക്ഷികളുടെ മൊഴികളും മെഡിക്കല്‍ തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതി ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷന്‍ തെളിയിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും…

Read More

വോട്ട് പിടിക്കാനെത്തിയയാൾ വീട്ടമ്മയെ കയറിപ്പിടിച്ച കേസ്; ഒളിവിൽപ്പോയ ബിജെപി പ്രവർത്തകൻ രാജന്‍റെ എല്ലാ പ്ലാനും പാളി; ഒടുവിൽ മംഗലപുരം സ്റ്റേഷനിൽ കീടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകൻ കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്‍റെ ഭാഗമായി വോട്ട് ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്നലെ മംഗലപുരം പോലീസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

ഈ വീഡിയോയിൽ എല്ലാമുണ്ട്… സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പ് തടഞ്ഞ് സിപിഎം പ്രവർത്തകർ; കേട്ടാൽ അറയ്ക്കുന്ന തെറിവിളിയും ഭീഷണിയും

തിരുവനന്തപുരം: പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവും ഭീഷണിയും മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ഒൻപത് പേർക്കെതിരെയാണ് നടപടി.നഗരൂരിൽ കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ തകർത്ത കേസിൽ നോട്ടീസ് നൽകാനെത്തിയപ്പോഴാണ് സംഭവം. നോട്ടീസ് നൽകി മടങ്ങിയ പോലീസ് ജീപ്പിനെ കാറിലെത്തിയ സംഘം തടയുകയായിരുന്നു. എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ പോലീസ്, പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപണം. പോലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജും കെഎസ്‌യു പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം കോൺഗ്രസിന്‍റെ ഫ്ലക്സും കൊടിമരങ്ങളും സിപിഎം പ്രവർത്തകർ തകർത്തിരുന്നു. തുടർന്നുണ്ടായ പരാതിയിന്മേലാണ് നഗരൂരിൽ പോലീസ് നോട്ടീസ് നൽകിയത്.

Read More