ചണ്ഡീഗഡ്: ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ഫരീദാബാദിൽ ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്. എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട്…
Read MoreCategory: Top News
ഇഴച്ചിലിന് സ്പീഡ് കുറഞ്ഞോന്നൊരു സംശയം; ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയിൽ പെരുമ്പാമ്പ്; സുരക്ഷിതമായി പിടിച്ച് വനംവകുപ്പിന് കൈമാറി ആശുപത്രി അധികൃതർ
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ചക്രക്കസേരയിൽ പെരുമ്പാമ്പ്. കഴിഞ്ഞദിവസം പുലർച്ചെ ഡ്യൂട്ടിക്കെത്തിയ നഴ്സാണ് ചക്രക്കസേരയിൽ പെരുമ്പാമ്പിനെ കണ്ടത്. ആശുപത്രിയിൽ ആർദ്രം പദ്ധതിക്കു കീഴിൽ നിർമിച്ച പുതിയ കെട്ടിടത്തിനുള്ളിലായിരുന്നു സംഭവം. ആശുപത്രിയിലെ ശുചീകരണ ജീവനക്കാരൻ ചെമ്മട്ടംവയൽ സ്വദേശി അരുൺകുമാർ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി. ആശുപത്രിയുടെ പുതിയ കെട്ടിടത്തിനുള്ളിൽ പെരുമ്പാമ്പ് എത്തപ്പെട്ടതെങ്ങനെയാണെന്ന് വ്യക്തമല്ല.
Read Moreഇനി സെൻട്രൽ ജയിലിൽ കിടക്കെട്ടെ…ശങ്കർദാസിന്റെ ആരോഗ്യസ്ഥിതി സർക്കാർ ഡോക്ടർമാർ പരിശോധിച്ചു; ആശുപത്രിയിൽ കിടക്കേണ്ട കാര്യമില്ലെന്ന് മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കെ.പി.ശങ്കർദാസിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി. മെഡിക്കൽ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 17നാണ് ശങ്കർദാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇനി ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ശങ്കർദാസിനെ ജയിലിലേക്ക് മാറ്റിയത് സംബന്ധിച്ച് 27 ന് കോടതിക്ക് റിപ്പോർട്ട് നൽകും. ശങ്കർദാസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നൽകാൻ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.
Read Moreമൈമുന തേൻ പുരട്ടി ഇറക്കിയത് പതിനേഴുകാരിയെ; യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; ഭീഷണിപ്പെടുത്തി നഗ്നഫോട്ടോയെടുത്തു; പിന്നെ സംഭവിച്ചത്…
കണ്ണൂർ: ഏച്ചൂർ മാച്ചേരിയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി ഹണി ട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ച പതിനേഴുകാരി ഉൾപ്പെടെ നാലു പേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ പതിനേഴുകാരി, കുശാൽ നഗർ സ്വദേശിനിയും കാഞ്ഞങ്ങാട് മൂളിയാറിൽ വാടകയ്ക്ക് താമസിക്കുന്ന സി. മൈമൂന (51), എ.കെ. അബ്ദുൾകലാം (52), ചട്ടഞ്ചാൽ സ്വദേശി ഇബ്രാഹിം സജ്മൽ അർഷാദ് (28) എന്നിവരെയാണു ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാഞ്ഞങ്ങാടായിരുന്നു സംഭവം. പോലീസ് പറയുന്നത്: ഏച്ചൂർ മാച്ചേരി സ്വദേശിയായ യുവാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പെൺകുട്ടി യുവാവിനോട് കാഞ്ഞങ്ങാട്ടേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ യുവാവിനെ ഒരു വീട്ടിലെത്തിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഷർട്ട് അഴിച്ച് പെൺകുട്ടിക്കൊപ്പം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി. പണമില്ലെങ്കിൽ സമാന വിലയുള്ള സ്വർണം വേണമെന്നാവശ്യപ്പെട്ടു. അവസാനം…
Read Moreമോർഫ് ചെയ്ത അശ്ലീലചിത്രങ്ങളും ഭീഷണികോളുകളും മെസേജുകളും; ലോൺ ആപ് ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി; മരണശേഷവും ഫോണിലേക്ക് ഭീഷണി സന്ദേശം
പാലക്കാട്: ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നു പരാതി. ചിറ്റൂര്‍ മേനോന്‍പാറ നല്ലുവീട്ടുചള്ളയില് പരേതനായ ശിവന്റെ മകന് എസ്. അജീഷ് (37) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. റൂബിക് മണി എന്ന ആപ്പിന്റെ പേരിലാണു ഭീഷണി വന്നതെന്നു കുടുംബം ആരോപിച്ചു. ലോണ്‍ ആപ്പില്‍ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. തിരിച്ചടവ് വൈകിയതോടെ പല നമ്പറുകളില്‍നിന്നും ഭീഷണികോളുകളും മെസേജുകളും വരാന്‍ തുടങ്ങി. ജോലിസ്ഥലത്തു വരും, ബന്ധുക്കളെ അറിയിക്കും, അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കും തുടങ്ങിയ സന്ദേശങ്ങളാണ് അജീഷിനു വന്നത്. ഇതില്‍ ഭയന്ന അജീഷ് തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്നു സഹോദരന് സുജീഷ് പറഞ്ഞു. എല്ലാ ആഴ്ചയും ആയിരം രൂപവച്ച് അടയ്ക്കണമെന്ന നിബന്ധനയിലാണ് അജീഷ് 6,000 രൂപ ലോണെടുത്തത്. തിരിച്ചടവ് വൈകി. മാത്രമല്ല അജീഷിന്റെ ഫോണിലെ കോണ്ടാക്ടുകള് മുഴുവനും അവര്‍ എടുത്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട്…
Read Moreഒന്ന് തിരിഞ്ഞ് നോക്കാമായിരുന്നില്ലേ! എല്ലാവർക്കും മോദി കൈകൊടുത്തപ്പോൾ ഞാൻ അവിടെത്തന്നെ നിന്നതെന്തുകൊണ്ട്; വിശദീകരണവുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യോഗത്തിൽ വേദിയിലുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ. ശ്രീലേഖ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം. ‘പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പോലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെന്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ…
Read Moreപൊതുജനത്തിനു സഹികെട്ടു : കഞ്ചാവും മയക്കുമരുന്നും തേടി ഭായ് കോളനിയിലേക്ക് എത്തുന്നവർക്ക് അടി കിട്ടും; നാലു ഭാഷകളിൽ ബോർഡ് വെയ്ക്കാനൊരുങ്ങി നാട്ടുകാർ
പെരുമ്പാവൂർ: കഞ്ചാവ്, മയക്കുമരുന്ന് എന്നിവയ്ക്കായി വന്നാൽ തല്ലും എന്ന ബോർഡ് വയ്ക്കേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുകയാണ് പെരുമ്പാവൂർ കണ്ടന്തറയിലെ ഇതരസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന ഭായ് കോളനിയിലുള്ളവർ. പട്ടാപകൽ പോലും കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ പരസ്യമായി കുത്തിവയ്ക്കുന്നതും വലിക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയതോടെയാണ് നാട്ടുകാർക്ക് ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിക്കേണ്ടി വന്നത്. പെരുമ്പാവൂർ കണ്ടന്തറയ്ക്ക് സമീപത്തെ ഭായ് കോളനി എന്നറിയപ്പെടുന്ന ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഇത്തരത്തിലുള്ള ബോർഡ് നാട്ടുകാരുടെ കൂട്ടായ്മയിൽ ആരംഭിച്ച ലഹരി വിരുദ്ധ സമിതി സ്ഥാപിച്ചത്. ഇതരസംസ്ഥാനക്കാരെ കൂടാതെ മലയാളികളും ഇവിടെ വന്ന് പോകുന്നവരിൽ ഉൾപ്പെടുന്നുണ്ട്. മലയാളത്തിൽ സ്ഥാപിച്ച ബോർഡ് കൂടാതെ ഹിന്ദി, ബംഗ്ലാ, ആസാമീസ് ഭാഷകളിലും ബോർഡുകൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. ജില്ലയിൽ തന്നെ അല്ലെങ്കിൽ സംസ്ഥാനത്ത് തന്നെ ഇത്രയധികം ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമെന്ന് ഭായ് കോളനിയെ വിശേഷിപ്പിക്കാം. ഇവിടെ ലഹരി വസ്തുക്കളുടെ ഉപയോഗ…
Read Moreപോറ്റി കവറിൽ തന്നത് ഈന്തപ്പഴം; സഹോദരിയുടെ വീട്ടിൽ പോയിട്ടുണ്ട്; പോറ്റിയെ കണ്ടത് എംപിയായ ശേഷം; പത്രക്കാർക്ക് മുന്നിൽ ചില ഓർമകൾ കുടഞ്ഞിട്ട് അടൂർ പ്രകാശ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരെത്തെ അറിയില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്. 2019ൽ ആറ്റിങ്ങൽ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റി എന്നെ വന്ന് കണ്ടത്. ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ക്ഷണിച്ചു. അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു. പോറ്റിയുടെ പിതാവ് മരിച്ച ശേഷം പാർട്ടി പ്രവർത്തകർ പറഞ്ഞതിനനുസരിച്ച് പോയിരുന്നു. വെഞ്ഞാറംമൂട്ടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെപിസിസിയുടെ ജനറൽ സെക്രട്ടറി രമണി.പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽ പോയത്. പോറ്റി ബംഗളൂരൂവിൽ വച്ച് കവറിൽ തന്നത് ഈന്തപ്പഴം ആയിരുന്നു. അപ്പോൾ തന്നെ അവിടെയുള്ള ആളുകൾക്ക് കൊടുത്തു. ബംഗളൂരൂവിൽ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാനെത്തിയത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്റെ ക്ഷണപത്രമാണ് അന്ന് കൈമാറിയതെന്നാണ് ഓർമ്മയെന്നും അടൂർ പ്രകാശ് പറഞ്ഞു. പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ…
Read Moreചൂടുതാങ്ങാനാവാതെ വെള്ളിമൂങ്ങകൾ കുഞ്ഞങ്ങളെ ഉപേക്ഷിക്കുന്നു; തീറ്റകിട്ടാതെ കുഞ്ഞുങ്ങൾ നിലത്തു വീഴുന്ന അവസ്ഥ; പാറമ്പുഴയിലെ വനംവകുപ്പ് ഓഫീസിൽ 15ഓളം കുഞ്ഞുങ്ങൾ
കോട്ടയം: ആളൊഴിഞ്ഞ മുറികളിലും തടിപ്പുരയുടെ മച്ചുകളിലും വെള്ളിമൂങ്ങ മുട്ടയിട്ട് അടയിരിക്കുകയും വിരിയിക്കുകയും ചെയ്യുന്ന മാസമാണിത്. ചൂടു കൂടുതലായതോടെ തള്ളമൂങ്ങയ്ക്കു വേണ്ടവിധം പരിചരണം നല്‍കാനാകുന്നില്ല. വെള്ളവും തീറ്റയും കിട്ടാതെ കുഞ്ഞുങ്ങള്‍ വലയുന്നുമുണ്ട്. ഇത്തരത്തില്‍ കൂടുവിട്ട് കുഞ്ഞുങ്ങള്‍ നിലംപൊത്തുകയോ തള്ളക്കിളികള്‍ ഉപേക്ഷിക്കുകയോ ചെയ്യുക പതിവായിരിക്കുന്നു. ജില്ലയില്‍ പലയിടങ്ങളിലായി പതിനഞ്ചോളം വെള്ളിമൂങ്ങാക്കുഞ്ഞുങ്ങളെയാണ് സമീപദിവസങ്ങളില്‍ വനപാലകര്‍ക്ക് കിട്ടിയത്. പാറമ്പുഴയിലെ വനംവകുപ്പ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് ഇതോടകം എട്ട് കുഞ്ഞുങ്ങളുടെ പരിപാലനം ഏറ്റെടുത്തു വളര്‍ത്തി പറത്തിവിട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സംരക്ഷണപ്പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്ന വെള്ളിമൂങ്ങയെ ഈയിടെ ഒന്നാം സ്ഥാനത്തേക്ക് മാറ്റിയതോടെ വെള്ളിമൂങ്ങ വിവിഐപിയായി. വ്യക്തികള്‍ക്ക് പിടിക്കാനോ വളര്‍ത്താനോ അനുവാദമില്ലാത്ത സംരക്ഷിത പട്ടികയിലുള്ള ജീവിയാണ് വെള്ളിമൂങ്ങ.
Read Moreചിറകടിക്കാതെ നിലംപൊത്തി ശബരി വിമാനത്താവളം; പെട്ടുപോയത് 300 കുടുംബങ്ങള്‍; സ്ഥലം വിൽക്കാനോ ഇഷ്ടപ്പെട്ട കൃഷിചെയ്യാനോ സാധിക്കാത്ത അവസ്ഥ
കോട്ടയം: ചിറകടിക്കാതെ നിലംപൊത്തിയ ശബരി വിമാനത്താവളം പദ്ധതിയുടെ ഇരകളായത് എരുമേലി തെക്ക് വില്ലേജില്‍ ഒഴക്കനാട് വാര്‍ഡില്‍പ്പെട്ട 300 കര്‍ഷകര്‍. മൂന്നു കി.മീ. റണ്‍വേയും സൂചനാ ലൈറ്റുകളും നിര്‍മിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ 2023ലാണ് തീരുമാനമായത്. വില്ലേജ് രേഖകള്‍ പ്രകാരം റവന്യു വകുപ്പ് അക്കൊല്ലം ഭൂമി അളന്നുതിരിച്ചു. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി മൂന്നു മാസം മുന്‍പ് വീണ്ടും സര്‍വേ നടത്തി. ഇതില്‍ രണ്ടു സെന്റ് മുതല്‍ മൂന്നേക്കര്‍ വരെ സ്ഥലം വിട്ടുകൊടുക്കേണ്ടവരുണ്ടായിരുന്നു. എയര്‍പോര്‍ട്ട് വരും എന്ന ഉറപ്പില്‍ ഇവര്‍ ദീര്‍ഘകാല വിളകൾ കൃഷി നടത്തുകയോ സ്ഥലം വില്ക്കുകയോ കെട്ടിടങ്ങള്‍ നിര്‍മിക്കുകയോ ചെയ്തില്ല. ഉത്പാദനക്ഷമമായ ഒരു കാര്യങ്ങളും ചെയ്യാതെവന്നതോടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്കുണ്ടാകുക. പലരും വീടുകള്‍ പെയിന്റ് ചെയ്യാനോ റബര്‍ ഉള്‍പ്പെടെ മരങ്ങള്‍ വയ്ക്കാനോ താത്പര്യപ്പെട്ടില്ല. ഏറെപ്പേരും വാഴ, കൈത തുടങ്ങിയ…
Read More