‘കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം: പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല; മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്’; മോഹൻലാൽ

തൃശൂർ: 64-ാമത് സംംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാഥിതി ആയി മോഹൻലാൽ. കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ പറഞ്ഞു. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമില്ല. കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്ന് മോഹൻലാൽ പറഞ്ഞു. പങ്കുവെക്കലിന്റെ രസം കുട്ടികളെ ശീലിപ്പിക്കുകയും തോൽവിയാണ് വിജയത്തിന്‍റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് അദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ പങ്കെടുക്കാൻ ആയി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Read More

ഗഡികളേ ഇങ്ങടെ നാട്ടീന്ന് മ്മള് കപ്പിങ്ങെടുത്തൂട്ടോ… സംസ്ഥാന സ്കൂൾ കലോൽസവം: സ്വർണ കപ്പ് കണ്ണൂരിന്

തൃശൂർ: 64–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പൊന്നിൽ കപ്പ് സ്വന്തമാക്കി കണ്ണൂർ. 1023 പോയിന്‍റുമായി കണ്ണൂർ ഒന്നാം സ്ഥാനം നേടി. 1018 പോയിന്‍റുകളുമായി തൃശൂർ രണ്ടാമതും 1013 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണാനായത്. നേരത്തെ നാലാമതായിരുന്ന തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ ആണ് മുഖ്യാതിഥിയായി എത്തുക. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക. ഒന്നാം വേദിയിലാണ് സമാപന സമ്മേളനം നടക്കുക. പ്രിയതാരം മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായതോടെ തൃശൂർ നഗരവും പ്രധാന വേദിയും ആവേശത്തിലായി. ആദ്യ ദിനം മുതൽ തേക്കിൻകാട് മൈതാനത്തെ മൂന്ന് വേദികളിലും ശക്തമായ…

Read More

ഒടുവിൽ അവൾ മരണത്തിനു കീഴടങ്ങി: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ 20 വയസുകാരി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു യുവതി. 2023 മെയ് മാസത്തിലായിരുന്നു സംഭവം. മണിപ്പൂരിൽ കലാപത്തിനിടെ നിരവധി പെൺകുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെൺകുട്ടികളെ നഗ്നരാക്കി ആൾക്കൂട്ടത്തിന് നടുവിലൂടെ നടത്തിയ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20 വയസുകാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. മെയ്തി തീവ്രവിഭാഗത്തിൽപെട്ട നാല് പേരുടെ സംഘമാണ് കുന്നിൻമുകളിലേയ്ക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേയ്ക്ക് എത്തിയത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മോചിതയായിരുന്നില്ല. ശരീരത്തിൽ ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല.

Read More

ബിസ്കറ്റും മുന്തിരിയും കഴിച്ചു, പിന്നാലെ വായില്‍ നിന്ന് നുരയും പതയും വന്ന് കുഴഞ്ഞ് വീണു: ഒരുവയസുകാരൻ മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബിസ്കറ്റും മുന്തിരിയും കഴിച്ചതിനു പിന്നാലെ ഒരുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം. ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിന്‍റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കുഞ്ഞിനു കഴിക്കാൻ ബിസ്കറ്റും മുന്തിരിയും നൽകിയിരുന്നു. കഴിച്ച ഉടൻതന്നെ കുഞ്ഞ് കുഴഞ്ഞുവീഴുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചു, കാർ നിർത്താതെ പോയി: കുട്ടി ചികിത്സയിൽ തുടരുന്നു; പെൺകുട്ടിക്ക് കരളിൽ രക്തസ്രാവം

കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദീക്ഷിത ആണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് പുതുക്കലവട്ടം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് സൈക്കിളിൽ മടങ്ങും വഴിയായിരുന്നു അപകടം. കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.

Read More

അനധികൃത വാഹനപാര്‍ക്കിംഗ്: ഏഴു ദിവസത്തിനകം ഈടാക്കിയ പിഴ 61,86,650 രൂപ

കൊച്ചി: സംസ്ഥാനത്ത് അനധികൃത വാഹന പാര്‍ക്കിംഗിലൂടെ കഴിഞ്ഞ ഏഴുദിവസത്തികം ഈടാക്കിയ പിഴ 61,86,650 രൂപ. റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ കേരള പോലീസിന്‍റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 2026 ജനുവരി ഏഴു മുതല്‍ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയില്‍ 23,771 വാഹനങ്ങളില്‍ നിന്നായിട്ടാണ് ഈ പിഴ ഈടാക്കിയത്. സംസ്ഥാന പാതകളില്‍ 7,872, ദേശീയ പാതകളില്‍ 6,852, മറ്റ് പാതകളില്‍ 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി…

Read More

വഴക്കിട്ടു ഭാര്യ പിണങ്ങിപ്പോയി; താനും മകളും പോകുകയാണെന്ന് മെസേജ് അയച്ചു ഭർത്താവ്; ബന്ധുക്കളെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ജീവനറ്റ മകളെയും പിതാവിനെയും

കൊച്ചി: എളമക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. എളമക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പാണാവള്ളി സ്വദേശി പവിശങ്കര്‍ (33), മകള്‍ വാസുകി എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് പവിശങ്കറിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലില്‍ ചലനമറ്റ നിലയിലും കണ്ടത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പവിശങ്കറിന്‍റ ഭാര്യ വഴക്കിട്ട് തന്‍റെ ജോലി സ്ഥാപനത്തിലേക്ക് പോയതില്‍ മനംനൊന്താണ് സംഭവം. കുട്ടിയെ ശ്വാസംമുട്ടിച്ചാണോ വിഷം നല്‍കിയാണോ കൊലപ്പെടുത്തിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സ്ഥിരീകരണത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. എറണാകുളത്തെ ഒരു കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു പവിശങ്കര്‍. ഭാര്യ സ്‌നാഷ ഒരു കോസ്‌മെറ്റിക് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സാമ്പത്തിക…

Read More

ആൾതാമസം ഇല്ലാത്ത വീട് നോക്കി മോഷ്ടിക്കാൻ ഇറങ്ങി: അകത്ത് കടന്നപ്പോൾ ഒന്നും കിട്ടിയില്ല, നോക്കിയപ്പോഴതാ സിസിടിവി കാമറ; പിന്നെ കിട്ടിയത് മുട്ടൻ പണി

കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത്‌ നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്. പുല്ലുവഴി കർത്താവുംപടിയിലെ വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി കാമറ മോഷ്ടിച്ചു.

Read More

ദേവികയ്ക്ക് പ്രായം 22, സുഹൃത്തുക്കൾക്കൊപ്പം ഫ്ളാറ്റ് എടുത്തത് കഞ്ചാവ് വിൽപനയ്ക്ക്; പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തത് ഒരു കിലോ കഞ്ചാവ്

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘം അറസ്റ്റിൽ. മൂന്ന് പേരാണ് പോലീസ് പിടിയിലായത്. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക (22) എന്നിവരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1.270 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് പിടികൂടിയത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എഎസ്ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ…

Read More

തർക്കിക്കരുത്, ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂർവ്വം മറുപടി നൽകണം… വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം

തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. സർക്കുലറിന്‍റെ പകർപ്പ് പുറത്തുവന്നു. ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂർവ്വം മറുപടി നൽകണം. വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സർക്കുലറിൽ പറയുന്നു. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് പറയണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദേശങ്ങൾ ഉള്ളത്.

Read More