പണം സ്വീകരിക്കാൻ സിഡിഎം തയാറായില്ല;  പരാതിയുമായി യുവാവ് ബാങ്കിൽ; എടിഎം പരിശോധിച്ചപ്പോൾ   യുവാവ് ഉൾപ്പെടെ നാലുപേരുടെ കൈയിൽ വിലങ്ങ് വീണു;  എരുമേലിയിലെ സംഭവത്തിന്‍റെ സത്യാവസ്ഥയറിയാം…


എരുമേലി: ബാങ്ക് എടിഎമ്മിൽ സിഡിഎം വഴി നിക്ഷേപിച്ചത് അക്കൗണ്ടിൽ എത്തിയില്ലെന്ന് നിക്ഷേപകനായ യുവാവിന്‍റെ പരാതി കള്ളനോട്ട് സംഘത്തിലേക്കു വഴിതെളിച്ചു. നിക്ഷേപകനും സംഘാംഗങ്ങളും പിടിയിൽ.

‌സിഡിഎമിൽ കള്ളനോട്ട് നിക്ഷേപിച്ച എരുമേലി വയലാപറന്പ് സ്വദേശി ഷെഫീക്ക് (26) ആണ് അറസ്റ്റിലായത്. പണം മറ്റൊരാൾക്ക് നൽകാനായി ബാങ്ക് എടിഎമ്മിൽ സിഡിഎം വഴി നിക്ഷേപിച്ചത് അക്കൗണ്ടിൽ എത്തിയില്ലെന്ന് നിക്ഷേപകനായ യുവാവ് ബാങ്കിലും പോലീസിലും പരാതി നൽകുന്നതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ പണം കള്ള നോട്ടുകൾ ആണെന്നറിഞ്ഞതോടെ പരാതിക്കാരനായ യുവാവ് അറസ്റ്റിലാവുകയായിരുന്നു. രഹസ്യ ഇടപാടിൽ ലഭിച്ച പണം ആണെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം ഉച്ചയോടെ എരുമേലി ഫെഡറൽ ബാങ്ക് ശാഖയുടെ സിഡിഎമ്മിലാണ് യുവാവ് 2000രൂപയുടെ പത്ത് നോട്ടുകൾ നിക്ഷേപിച്ചത്.

തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് അറിഞ്ഞ് യുവാവ് ഈ വിവരം ബാങ്കിലും തുടർന്ന് പോലിസ് സ്റ്റേഷനിലുമെത്തി അറിയിച്ചിരുന്നു. ഇന്നലെ യുവാവിനെ ബാങ്ക് അധികൃതർ വിളിച്ചു വരുത്തി ടെക്നീഷ്യനെ കൊണ്ട് സിഡിഎം തുറന്ന് പരിശോധിക്കുകയും ഫേക്ക് നോട്ടുകൾ വീഴാൻ സ്ഥാപിച്ച ബോക്സിൽ നിന്ന് തുക കണ്ടെടുക്കുകയുമായിരുന്നു.

തുടർന്നു യുവാവിനെയും കൂട്ടി പോലിസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ വാഹനം വിറ്റു കിട്ടിയ 28,000 രൂപയിൽ 2000 രൂപ മറ്റൊരാൾക്ക് നൽകാനായി അയാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നാണ് യുവാവ് ആദ്യം പറഞ്ഞത്.

ബാക്കി കുറച്ച് തുക വാഹന ബ്രോക്കർമാർക്ക് കമ്മീഷൻ നൽകിയെന്നും പറഞ്ഞു. പോലിസ് നടത്തിയ അന്വേഷണത്തിൽ യുവാവ് പറഞ്ഞത് കളവാണെന്ന് മനസിലായതോടെ യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു.

ഇതോടെ തനിക്ക് പണം ലഭിച്ചത് വെച്ചൂച്ചിറ സ്വദേശിയിൽ നിന്നാണെന്ന് യുവാവ് മൊഴി നൽകുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിയെ പോലിസ് കസ്റ്റഡിയിൽ എടുത്തതോടെ ഇയാൾ കഞ്ചാവ് വില്പന കേസിൽ പ്രതിയാണെന്ന് അറിയുകയും പണം ലഭിച്ചത് കഞ്ചാവ് വില്പനയിൽ നിന്നാകാമെന്ന് സംശയം ശക്തമാകുകയുമായിരുന്നു.

ഇതേതുടർന്ന് ഉൗർജിത അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. മധുവിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment