സിഎപിഎഫ് കാന്റീനുകളില്‍ ജൂണ്‍ മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂ എന്ന് അമിത്ഷാ ! നിലവില്‍ ഒരു വര്‍ഷം വില്‍ക്കുന്നത് 2,800 കോടിയുടെ ഉത്പന്നങ്ങള്‍…

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെ (സി.എ.പി.എഫ്) എല്ലാ കാന്റീനുകളിലും ജൂണ്‍ ഒന്നു മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പടെ 10 ലക്ഷത്തോളം ഉദ്യേഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സി.എ.പി.എഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്.

പ്രദേശിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുക്കൊണ്ടുള്ള അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്.

രാജ്യത്ത് നിര്‍മിച്ച ഉത്പന്നങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അമിത്ഷായും അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.

സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എന്‍.എസ്.ജി, അസം റൈഫിള്‍സ് തുടങ്ങിയ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെ കാന്റീനുകള്‍ വഴി പ്രതിവര്‍ഷം 2,800 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്.

Related posts

Leave a Comment