മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ച് പല്ല് കൊഴിച്ച സംഭവം; പെണ്‍കുട്ടിക്കും കുടുംബത്തിനും നിയമ സഹായവുമായി മഹിളാ കോണ്‍ഗ്രസ്


മാനന്തവാടി: മുതിരേരിയിൽ രണ്ട് പെണ്‍കുട്ടികളെ അപമാനിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത പിതാവിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ നിയമസഹായം മഹിളാ കോണ്‍ഗ്രസ് വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുഴക്കടവിൽ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതികളെ അസഭ്യം പറഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ പോയ യുവതികളിലൊരാളുടെ പിതാവിനെ സംഘം ചേർന്ന് മർദിച്ചതായാണ് പരാതി.

മാനന്തവാടി എടവക എള്ളുമന്ദത്ത് വച്ച് കഴിഞ്ഞ എട്ടിനാണ് സംഭവം. മുതിരേരി പൊള്ളന്പാറ പുഴക്കടവിൽ കുളിക്കാനെത്തിയ രണ്ട് യുവതികളെയാണ് പുഴയുടെ അക്കരെ നിന്നുമുള്ള സംഘം അപമാനിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവർക്കെതിരെ മാനന്തവാടി പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഉൗർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

പ്രതികളെ രക്ഷിക്കാനും കേസ് ഇല്ലാതാക്കാനും വയനാട്ടിലെ സിപിഎം എംഎൽഎമാരും ഇടത് നേതാക്കളും നടത്തുന്ന ശ്രമം പ്രതിരോധിക്കുമെന്നും വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ചിന്നമ്മ ജോസ് പറഞ്ഞു.

Related posts

Leave a Comment