ജോലിയ്ക്കു പരിശീലനം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കും; ഓഫീസില്‍ എത്തുമ്പോള്‍ ശീതളപാനീയം നല്‍കി മയക്കി പീഡനവും; എഞ്ചിനീയറിംഗ് ബിരുദധാരികളായ പെണ്‍കുട്ടികളെ മാത്രം ഇരകളാക്കിയിരുന്ന ഞരമ്പുരോഗി കുടുങ്ങിയത് ഇങ്ങനെ…

ചെന്നൈ: ഒരു ജോലിയ്ക്കായി നിരവധി ആളുകള്‍ വലയുന്ന ഇക്കാലത്ത് അതിന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പുകളും ചെറുതല്ല. പഠിച്ചിറങ്ങിയിട്ട് ജോലിയില്ലാതെ നടക്കുന്ന എഞ്ചിനീയറുമാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തിന്റെ ചുവടു പിടിച്ചാണ് സേലൈയാര്‍ സ്വദേശിയും കൃഷിയിറക്കിയത്. ജോലി നേടാന്‍ പരിശീലനം നല്‍കാമെന്ന് പറഞ്ഞ് ഓഫീസിലെത്തിച്ച ശേഷം പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുക്കുന്നതായിരുന്നു ഇയാളുടെ പതിവ്. എഞ്ചിനീയറിംഗ് ബിരുദമുള്ള പെണ്‍കുട്ടികളെ മാത്രമായിരുന്നു ഇയാള്‍ നോട്ടമിട്ടിരുന്നത് അതിനു ശേഷം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണി പതിവായിരുന്നു.

ഒടുവില്‍ ചതി മനസിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഗതി പുറം ലോകമറിഞ്ഞത്. വൈകാതെ തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. അഴക് സുന്ദരം എന്ന പേരില്‍ അറിയപ്പെടുന്ന സെന്തില്‍ രാജ(35)യാണ് പൊലീസ് പിടിയിലായത്. സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഇയാള്‍ ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. നഗരത്തിലെ ഓഫീസിലേക്ക് വിളിക്കുകയും അവരില്‍ നിന്നും 10,000 മുതല്‍ 20,000 രൂപ വരെ വാങ്ങുകയും ചെയ്തിരുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഓഫീസില്‍ വെച്ച് പൂരിപ്പിച്ചു വാങ്ങിയ അപേക്ഷയോടൊപ്പം 20,000 രൂപ കൂടി വാങ്ങിയിരുന്നു. ഫോറം പൂരിപ്പിക്കുമ്പോള്‍ കുടിക്കാന്‍ ഒരു ശീതളപാനീയം നല്‍കി.

പിന്നീട് പെണ്‍കുട്ടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റൊരു മുറിയില്‍ ആയിരുന്നു. തനിച്ച് പൂര്‍ണ്ണമായും നഗ്നയാക്കപ്പെട്ട നിലയില്‍ ആയിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്. അവര്‍ പിന്നീട് ഇവിടെ നിന്നും പോകുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയില്‍ നിന്നും പണം കൈപ്പറ്റിയിട്ട് ജോലിയൊന്നും ശരിയാക്കി നല്‍കാതിരുന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. അപ്പോള്‍ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കാട്ടി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് സുന്ദരം ഭീഷണി ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ സേലൈയാര്‍ പൊലീസ് സുന്ദരത്തെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ ലൈംഗിക പ്രവര്‍ത്തി കണ്ടാസ്വദിക്കുന്നതില്‍ തല്‍പ്പരനാണ് സുന്ദരമെന്നാണ് പോലീസ് പറയുന്നത്.

Related posts