പ്രതിപക്ഷം ആരെയും തെറിവിളിച്ചിട്ടില്ല; ക്ഷമയോടെ ഈ മൂന്നേമുക്കാൽ മണിക്കൂർ  കേട്ടിരുന്നു; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

 

കോഴിക്കോട്: നിയമസഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാതെ പ്രതിപക്ഷം തെറി വിളിക്കുകയായിരുന്നവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗിക്കുകയല്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചട്ടം ലംഘിച്ച് നോക്കി വായിക്കുകയായിരുന്നു. എന്നിട്ടും സ്പീക്കർ ഒരു കാര്യവും പറഞ്ഞില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷം ക്ഷമയോടെ ഈ മൂന്നേമുക്കാൽ മണിക്കൂർ ഇത് കേട്ടിരുന്നു. ഇതിനുശേഷം എഴുതികൊടുത്ത ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കയറിയിട്ടില്ല. കസേര തകർത്തിട്ടില്ല. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ല. തങ്ങൾ ആരെയും തെറി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി എന്നോക്കെ വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജപ്പെട്ടുവെന്ന് എല്ലാർക്കും അറിയാം. തങ്ങൾക്ക് നിയമസഭയിൽ അംഗബലം കുറവാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾ സർക്കാരിനെതിരെ അവിശ്വാസം പാസാക്കിയിട്ട് മാസങ്ങളായി.

പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുകൾ മാത്രമാണ്. ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

നിയമസഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാതെ പ്രതിപക്ഷം തെറി വിളിക്കുകയായിരുന്നു എന്ന് വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ആരോപിച്ചത്. താൻ എല്ലാം പറയാൻ തയാറായിരുന്നു. എന്നാൽ അവർ തടസപ്പെടുത്തി.

സംസ്കാരമുള്ള കാര്യങ്ങളല്ല അന്നവിടെ കണ്ടത്. കള്ളാ, കള്ളാ എന്നു മുഖത്തു നോക്കി വിളിക്കുകയായിരുന്നു. അതാണോ ശരിയായ മാർഗം? പറയാൻ കൊള്ളാത്ത കാര്യങ്ങളാണു വിളിച്ചു പറഞ്ഞത്. താൻ കൂടുതൽ സമയമെടുത്തതിൽ പ്രതിപക്ഷത്തിനു വിഷമമുണ്ടാകുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related posts

Leave a Comment