ഫേസ്ബുക്ക് വഴി വിവാഹിതനും യുവതിയും പ്രേമത്തിലായി, കടല്‍ കടന്നെത്തിയ കാമുകിയുമായി 55കാരന്‍ കേരളം മുഴുവന്‍ ചുറ്റി, ഒടുവില്‍ ജീവന്‍ പോയത് കാമുകന്റെ, മറയൂരിലെ ഫേസ്ബുക്ക് പ്രേമത്തിന്റെ കഥയിങ്ങനെ

ഫേസ്ബുക്ക് കുടുംബജീവിതത്തില്‍ വില്ലനാകുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്ത് കഴിഞ്ഞദിവസം ഫേസ്ബുക്ക് കാമുകന്‍ കാമുകിയുടെ അമ്മയെ കുത്തിക്കൊന്നിരുന്നു. അതിനുപിന്നാലെ ഇടുക്കി മറയൂരില്‍ നിന്നു വരുന്ന വാര്‍ത്ത അതിലും ഭീകരമാണ്.

കാമുകീ കാമുകന്മാര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം കാമുകിയുടെ കൈപിടിക്കാന്‍ തയാറായില്ല. ഭര്‍തൃമതിയും ശ്രീലങ്കന്‍ സ്വദേശിനിയുമായ യുവതിയും 55 കാരനുമായ മറയൂര്‍ സ്വദേശിയുമാണ് വേര്‍പിരിയുന്നതില്‍ മനം നൊന്ത് മരണത്തിലൂടെ ഒന്നിക്കാന്‍ തീരുമാനമെടുത്തത്. പൊള്ളാച്ചിയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

13ന് രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയും പുരുഷനും കിടക്കുന്നതു പ്രദേശവാസികള്‍ കാണുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പുരുഷന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാല്‍ ചെറിയ പരുക്കുകളോടെ യുവതി അത്ഭുതകരമായി രക്ഷപെട്ടു.

സ്ത്രീയെ ചോദ്യംചെയ്തതില്‍ നിന്ന് പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധര്‍മ്മലിംഗമാണ്(55) മരിച്ചത് എന്ന് തിരിച്ചറിഞ്ഞു. ശ്രീലങ്ക ഖണ്ഡി സ്വദേശിനിയാണ് പരുക്കേറ്റ 41-കാരി. ഒരു വര്‍ഷമായി രണ്ടുപേരും ഫേസ്ബുക്കിലൂടെ സൗഹൃദമുണ്ടാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ധര്‍മ്മലിംഗത്തെ കാണാന്‍ യുവതി ഇന്ത്യയിലേക്ക് വന്നു. രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തു.

ഒക്ടോബര്‍ 15-ന് യുവതിയുടെ വിസയുടെ കാലാവധി തീര്‍ന്നു. ശ്രീലങ്കയ്ക്ക് തിരികെ പോകുന്നതില്‍ ഇവര്‍ക്കുള്ള വിഷമം കണ്ട് രണ്ടുപേരും ആത്മഹത്യക്ക് തീരുമാനിക്കുകയായിരുന്നുവെന്ന് പറയുന്നു. ചൊവ്വാഴ്ച 4.30-ന് പൊള്ളാച്ചിയില്‍ നിന്ന് ചെന്നൈക്ക് പോയ തീവണ്ടിക്കു മുന്‍പിലാണ് രണ്ടുപേരും ചാടിയത്. ധര്‍മ്മലിംഗം മൂന്നു മക്കളുടെ പിതാവാണ്.

Related posts