ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ശേഷം മറ്റൊരു യുവാവുമായി ജീവിച്ച് വാഹനമോഷണം; തിരുവനന്തപുരത്ത് പിടിയിലായ രേഷ്മയും സുധീഷും ചെറിയപുള്ളികളല്ല

മെഡിക്കൽ കോളജ്: ഇരുചക്രവാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് ദന്പതികൾ മെഡിക്കൽ കോളജ് പോലീസിന്‍റെ പിടിയിലായി. ആറ്റിങ്ങൽ സ്വദേശി സുധീഷ് (27), പാലക്കാട് കുഴൽമന്ദം സ്വദേശി രേഷ്മ (25) എന്നിവരാണ് പിടിയിലായത്. വടക്കാഞ്ചേരി ചെറുതുരുത്തി സ്വദേശി നിയാസിന്‍റെ സ്കൂട്ടർ മോഷണംപോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദമ്പതികൾ പിടിയിലായത്.

സ്കൂട്ടർ തിരുവനന്തപുരത്തേക്ക് കടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മെഡിക്കൽ കോളജ് ഭാഗത്ത് അപരിചിതരായ ഒരു പുരുഷനും സ്ത്രീയും കറങ്ങിനടക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലൂടെയാണ് മോഷണവിവരം തെളിഞ്ഞത്. വാഹന മോഷണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് ഉണ്ടായിരുന്നു.

രേഷ്മ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ശേഷം സുധീഷിനൊപ്പം ജീവിച്ചു വരികയായിരുന്നു. മെഡിക്കൽ കോളജ് എസ്ഐ ആർ.എസ്. ശ്രീകാന്ത്, എഎസ്ഐ പുഷ്പരാജ്, ഡബ്ല്യുസിപിഒ മെറ്റിൽഡ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

Related posts