കോവിഡ്: ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണം ; കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ ബീച്ചിലേക്ക് കടത്തിവിടില്ല


കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട് ബീച്ചിലേക്ക് പത്തുവയസില്‍ താഴെയുള്ള കുട്ടികളുമായും 60 വയസിന് മുകളിലുള്ള മുതിര്‍ന്നവരുമായും വരുന്ന വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവധി ദിവസങ്ങളില്‍ ബീച്ചിലെത്തുന്നവരുടെ തിരക്ക് അനുദിനം വര്‍ധിക്കുകയാണ്. പലപ്പോഴും യാതൊരു കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് ആളുകള്‍ ബീച്ചില്‍ ചെലവഴിക്കുന്നത്.

ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.ജില്ലയില്‍ ഇന്നലെ മാത്രം 261 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി.29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 228 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Related posts

Leave a Comment