മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ചെറുവള്ളി: മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചെറുവള്ളി മൂലേപ്ലാവിനു സമീപം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു-25)വിന്‍റെ മൃതദേഹമാണു കണ്ടെത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ബിജി. മൂന്നംഗസംഘം രാവിലെ പത്തിനാണ് പ്രദേശത്ത് എത്തിയത്. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിനു മുമ്പ് ആറ്റിൽ കുളിക്കാനിറങ്ങി.

ആറിന്‍റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ ബിജി കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മണിമല പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽനിന്നുള്ള ടീം എമർജൻസി കേരളയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും രാത്രിയായതും പ്രതികൂല കാലവസ്ഥയും തെരച്ചിലിനു തടസം സൃഷ്ടിച്ചിരുന്നു. തുടർന്നു ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ ഒമ്പതരയോടെ 15 അടിയോളം താഴ്ചയിൽ നിന്നാണു മൃതദ്ദേഹം കണ്ടെത്തിയത്.

Related posts

Leave a Comment