ഇങ്ങനെ തടവേണ്ടിയിരുന്നില്ല..!  അഞ്ചുവർഷത്തിനിടെ കേരളത്തിലെ ജയിലുകളിൽ മരിച്ചത് 21 പേർ; അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു പോലീസ്

കൊച്ചി: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 21 പേർ മരിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണങ്ങളായാണ് എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയതായും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചു. പത്തു ദിവസത്തിനകം വിശദീകരണം നൽകാനാണു നിർദേശം. 2012 മുതലുള്ള കാലയളവിൽ തടവിൽ കഴിയവെ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ഇതേത്തുടർന്നാണു ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡിജിപി, ജയിൽ ഡിജിപി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എന്നിവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നത്.

സുപ്രീം കോടതിയുടെ ജയിൽപരിഷ്കരണ നിർദേശങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച പൊതുതാൽപര്യ ഹർജിയിലാണ് 2011 മുതൽ 2016 വരെയുള്ള കാലത്ത് ജയിലിൽ മരിച്ചവരുടെ കണക്ക് സർക്കാർ അറിയിച്ചത്.

Related posts