നിങ്ങൾക്ക് ഇപ്പോൾ ഉറക്കം വരുന്നുണ്ട്… ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം കണ്ടെത്തുന്നതിന് സംവിധാനം; എംജി യൂണിവേഴ്‌സിറ്റിക്ക് പേറ്റന്‍റ്

കോട്ടയം: ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം മുന്‍കൂട്ടി കണ്ടെത്തുന്നതു വഴി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സംവിധാനം കൃത്രിമബുദ്ധിയുടെ (എഐ) സഹായത്തോടെ വികസിപ്പിച്ചതിന് എംജി യൂണിവേഴ്‌സിറ്റിക്ക് പേറ്റന്‍റ്.

സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസിലെ പ്രഫ.ഡോ. കെ.പി. പുഷ്പലത, ഗവേഷണ വിദ്യാര്‍ഥിനി ഡോ. വിനീത വിജയന്‍ എന്നിവര്‍ക്കാണ് എ ഡ്രൗസിനസ് ഡിറ്റക്‌ഷന്‍ സിസ്റ്റം എന്ന പേരിലുള്ള കണ്ടുപിടിത്തത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചത്.

റോഡ് സുരക്ഷയിലെ ഏറ്റവും നിര്‍ണായക വെല്ലുവിളികളിലൊന്നായ ഡ്രൈവര്‍- ക്ഷീണം പരിഹരിക്കുകയാണ് സവിശേഷ മെട്രിക്-ലേണിംഗ് ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്‍റെ ലക്ഷ്യം. ഇന്‍റലിജന്‍റ് വിഷന്‍-അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും തത്സമയ പെരുമാറ്റ വിശകലനങ്ങളും ആസ്പദമാക്കിയുള്ള ഡോക്ടറല്‍ ഗവേഷണത്തിന്‍റെ ഫലമായാണ് ഇത് വികസിപ്പിച്ചത്.

മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ സവിശേഷതകള്‍ വിശകലനം ചെയ്ത് ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ തന്നെ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുന്നറിയിപ്പ് നല്‍കുന്നതിലൂടെ ക്ഷീണവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

തെറ്റായ അലാറങ്ങള്‍ കുറയ്ക്കുന്നതിനും കണ്ടെത്തലുകളിലെ കൃത്യത വര്‍ധിപ്പിക്കുന്നതിനുമായി ആധുനിക എഐ സാങ്കേതികവിദ്യകള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Comment