കർഷകർക്കു കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി നൽകി നടന്‍ ദിൽജിത് ദൊസൻഝ്; കർഷക സമരത്തെ പരിഹസിച്ച നടി കങ്കണയ്ക്ക് മറുപടിയും…



ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കു കന്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്തു പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദൊസൻഝ്. പഞ്ചാബി ഗായകൻ സിൻഘയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്.

അതിശൈത്യമാണു ഡൽഹിയിൽ അനുഭവപ്പെടുന്നത്. കൊടുംതണുപ്പിനെ അതിജീവിച്ചാണു കർഷക സമരം രണ്ടാം ആഴ്ചയിലേക്കു കടന്നിരിക്കുന്നത്. ഇവർക്കു സഹായകമാകുന്ന രീതിയിലാണ് ദിൽജിത്തിന്‍റെ സംഭാവന.

നേരത്തെ, ഡൽഹി- ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാനായി ദിൽജിത് എത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നിരവധി താരങ്ങളിലൊരാളാണു ദിൽജിത്.

നേരത്തെ, കർഷക സമരത്തെ പരിഹസിച്ച നടി കങ്കണക്കെതിരേ അതേരീതിയിൽ തിരിച്ചടിച്ച ദിൽജിത്തിന്‍റെ ട്വീറ്റുകൾ കൈയടി നേടിയിരുന്നു. കങ്കണയ്ക്ക് സാമാന്യബുദ്ധിയില്ലെന്നും മുതിർന്നവരെ ഏങ്ങനെ ബഹുമാനിക്കണമെന്ന് തങ്ങൾ പഠിപ്പിക്കാമെന്നുമാണ് ദിൽജിത്ത് പറഞ്ഞത്.

Related posts

Leave a Comment