ആ ചിത്രത്തിന് ‘ ആടുതോമ’ എന്നു പേരിട്ടാല്‍ അതെന്റെ ഞാന്‍ പിന്നെ മരിച്ചാല്‍ മതി ! നിര്‍മാതാവ് അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി ഭദ്രന്‍…

മലയാളത്തിലെ എക്കാലത്തെയും മരണമാസ് ചിത്രങ്ങളിലൊന്നാണ് ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടിലൊരുങ്ങിയ ‘സ്ഫടികം’. ഇത്രയേറെ വര്‍ഷം കഴിഞ്ഞിട്ടും, പുതുതലമുറയ്ക്കുള്‍പ്പെടെ സ്ഫടികം ഹരമാണ്. എന്നാല്‍ സ്ഫടികം എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവുള്‍പ്പെടെയുള്ളവര്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. എന്നാല്‍ താനതിന് തയ്യാറായില്ലെന്നും സ്ഫടികം എന്ന പേരിന് സിനിമയുമായി അടുത്ത സാമ്യം ഉണ്ടെന്നും ഭദ്രന്‍ പറയുന്നു.

‘ഒരു പിതാവ് തന്റെ മകനെ എങ്ങനെ വളര്‍ത്തിയെടുക്കണമെന്നാണ് സ്ഫടികത്തില്‍ പറയുന്നത്. അതുകൊണ്ടാണ് ആ ചിത്രത്തിന്റെ പര്യവസാനം ഒരു റൗഡിയുടെ മനംമാറ്റമായി മാറാതിരുന്നത്. ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു അത്. സാധാരണ സിനിമകളില്‍ എല്ലാം റൗഡിയാണ് മനംമാറുന്നത്, അത് പള്ളിലച്ചന്‍ മനംമാറ്റും, കാമുകി മനംമാറ്റും. അല്ലേല്‍ സാഹചര്യവും സന്ദര്‍ഭങ്ങളും മനംമാറ്റും. എന്നാല്‍ ഇതില്‍ അങ്ങനെയല്ല. ഒരു അപ്പന്‍ തന്നെ തിരിച്ചറിയുകയാണ് താന്‍ തന്നെ തന്റെ മകനെ തുലച്ചല്ലോ എന്ന്. അതുകൊണ്ടാണ് അപ്പന്റെ കാഴ്ചപ്പാടില്‍ ആ സിനിമയ്ക്ക് സ്ഫടികം എന്ന് പേരിട്ടത്.

എന്നാല്‍ ആ പേര് മാറ്റുന്നതിനായി ചിത്രത്തിന്റെ നിര്‍മ്മാതാവ് മോഹന്‍ സാര്‍ ആവുന്നത് പോലെ പറഞ്ഞു. അതിന്റെ പേര് മാറ്റി ആടുതോമ എന്നിടാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ ഞാന്‍ പറഞ്ഞു ആടുതോമ എന്ന് പേരിട്ടാല്‍ അത് തന്റെ മരണത്തിന് തുല്യമാണ്. ഇത് ആടുതോമ അല്ല. ആടുതോമ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവത്തിന്റെ ആത്മപരിശോധനയാണ് സിനിമയുടെ കഥ. അതുകൊണ്ടല്ലേ ഇതിന് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് പറയുന്നത്’. ഭദ്രന്‍ പറഞ്ഞു.

Related posts