കൊല്ലത്തും ‘ദൃശ്യം’ മോഡല്‍! രണ്ടുവർഷം മുൻപ് കാണാതായ യുവാവ് കൊല്ലപ്പെട്ടു; അമ്മയും സഹോദരനും കസ്റ്റഡിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊല്ലം: അഞ്ചൽ ഏരൂരിൽ നിന്നും രണ്ടു വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്‍റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധു നൽകിയ വിവരതത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടു വർഷത്തിന് ശേഷം കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ഷാജി കൊല്ലപ്പെട്ടതാണെന്നും സംഭവത്തിന് പിന്നിൽ മാതാവും സഹോദരനുമാണെന്നും വിവരം ലഭിച്ച പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. കുടുംബ വഴക്കിനിടെ ഷാജി അബദ്ധത്തിൽ മർദ്ദനമേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. മരിച്ചതിന് പിന്നാലെ ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

ഷാജിയെ കാണാനില്ലെന്ന പരാതി ഉയർന്ന് അക്കാലത്ത് പോലീസ് അന്വേഷണം ഉണ്ടായെങ്കിലും നാടുവിട്ടുവെന്ന് ഇരുവരും പോലീസിനെയും പരിസരവാസികളെയും വിശ്വസിപ്പിക്കുകയായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ മൃതദേഹം ഇന്ന് പുറത്തെടുക്കില്ലെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനാണ് നീക്കം.

Related posts

Leave a Comment