ഇലന്തൂർ നരബലിക്കേസ്;ഷാഫിയെ ചോദ്യം ചെയ്തത് 200 മണിക്കൂർ; ദൃക്സാക്ഷികളില്ലാത്ത കേസിലെ ആദ്യ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും;


കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ ആദ്യകുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. തമിഴ്നാട് സ്വദേശിനി പത്മയുടെ കൊലപാതക കേസിന്‍റെ കുറ്റപത്രമാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിൽ കൊച്ചി സിറ്റി പോലീസ് സമർപ്പിക്കുക.

ആലുവ സ്വദേശിനി റോസിലിയുടെ കൊലപാതക കേസിന്‍റെ കുറ്റപത്രം പെരുന്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് നാലിൽ അടുത്തയാഴ്ച കാലടി പോലീസും സമർപ്പിക്കും.

ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്.

150 സാക്ഷികളുള്ള കേസിൽ മൂന്ന് പ്രതികളാണുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

ഒന്നാംപ്രതി എറണാകുളം ഗാന്ധിനഗർ ഇഡബ്ല്യുഎസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്-52) സമാനരീതിയിൽ വേറെ കൊലപാതകം നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന.

ഷാഫിയുടെ പഴയകാല ജീവിതം പോലീസ് പരിശോധിച്ചിരുന്നു. ഷാഫിയെ 200 മണിക്കൂറോളമാണ് പോലീസ് ചോദ്യംചെയ്തത്.

ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70) രണ്ടാംപ്രതിയും ഭാര്യ ലൈല (61) മൂന്നാംപ്രതിയുമാണ്. 2022 ഒക്ടോബർ 11 നായിരുന്നു മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ പത്മയുടെയും റോസിലിയുടെയുമാണെന്ന് ഡിഎൻഎ ഫലത്തിലൂടെ വ്യക്തമായിരുന്നു.

മൃതദേഹഭാഗങ്ങൾ ഭഗവൽസിങ്ങിന്‍റെ പുരയിടത്തിൽ കുഴിച്ചിട്ടനിലയിലായിരുന്നു. പത്മയുടേത് 56 കഷ്ണങ്ങളാക്കി ഒറ്റക്കുഴിയിൽ മറവുചെയ്ത നിലയിലായിരുന്നു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്.

Related posts

Leave a Comment