‘കേരളത്തിൽ 10 വർഷമായി വികസനങ്ങളൊന്നും നടന്നിട്ടില്ല, എൽഡിഎഫ് എൻഡിഎയുടെ സഖ്യകക്ഷിയെന്ന നിലയിൽ പ്രവർത്തിക്കു, യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടും’: ഡി.കെ. ശിവകുമാർ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കണ്ണൂർ മണ്ഡലം സ്ഥാനാർഥി ടി.ഒ. മോഹനന്‍റെ മെഗാ റോഡ്ഷോയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ 10 വർഷമായി വികസനങ്ങളൊന്നും നടന്നിട്ടില്ല. എൽഡിഎഫ് എൻഡിഎയുടെ സഖ്യകക്ഷിയെന്ന രീതിയിലാണു പ്രവർത്തിക്കുന്നത്. കേരളത്തിൽ ഒരു കേസുകളിലും കേന്ദ്ര അന്വേഷണം നടക്കുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു.

കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായി യുവാക്കൾ നാടുവിടേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരം കാണാൻ കേരള സർക്കാരിനു സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ പഴയ ബസ് സ്റ്റാൻ‌ഡിൽനിന്നാരംഭിച്ച റോഡ് ഷോ കാൾടെക്സ്, ചേംബർ ഓഫ് കൊമേഴ്സ്, തായത്തെരു എന്നിവിടങ്ങളിൽ ചുറ്റി കണ്ണൂർ സിറ്റിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ടി.ഒ. മോഹനൻ, കെ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment