തളര്‍ന്നുവീണ കുട്ടിയാനയെ തനിച്ചാക്കി തള്ളയാനയും സംഘവും കാടുകയറി

2016june31770കരുവാരക്കുണ്ട്: കഴിഞ്ഞ ദിവസം പറയന്‍മേട്ടിലെ ജനവാസ കേന്ദ്രത്തിനു സമീപം കൃഷിയിടത്തില്‍ പ്രസവിച്ച കുട്ടിയെ തനിച്ചാക്കി തള്ളയാന കാടുകയറി. ഇന്നലെ പുലര്‍ച്ചെയാണ് തള്ളയാനയെ കാണാതായത്. കുട്ടിയാനയുടെ സംരക്ഷകരായി സ്ഥലത്ത് തമ്പടിച്ചിരുന്ന കൊമ്പനടക്കമുള്ള പന്ത്രണ്ടോളം കാട്ടാനകളും പ്രദേശത്തു നിന്നും അപ്രത്യക്ഷമായി. ഇന്നലെ രാവിലെ കരുവാരകുണ്ട് വെറ്ററിനറി സര്‍ജന്‍ സജീവ് കുമാറിന്റെ പരിശോധനയില്‍ കുട്ടികൊമ്പന്റെ ആരോഗ്യനില വഷളായതായി കണ്ടെത്തി.

കൈകാലുകള്‍ തളര്‍ന്ന നിലയിലാണ്. എഴുന്നേല്‍പ്പിച്ച് നിര്‍ത്തുവാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. കുട്ടികൊമ്പന്‍ അവശനായതിനാലാണ് തള്ളയാനയടക്കമുള്ള കാട്ടാനകള്‍ കുട്ടിയെ ഉപേഷിച്ച് കാടുകയറിയതെന്നും ഡോ.സജീവ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആന പ്രസവിച്ചത്. കാട്ടാനകളെ ഭയന്ന് പ്രദേശത്തെ ആദിവാസി കുടുംബങ്ങള്‍ സുരക്ഷിത താവളം തേടി പോയിരുന്നു. കാട്ടാനകള്‍ പ്രദേശത്ത് വന്‍ കൃഷിനാശമാണ് വരുത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷം കുട്ടിക്കൊമ്പനെ അമരമ്പലം ഫോറസ്റ്റ് ഡിവിഷനിലേക്ക് വനപാലകര്‍ കൊണ്ടു പോയി.

Related posts