‘അന്നേ അറിയാമായിരുന്നു ഇന്‍ഡിഗോ നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്, ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് യാത്രക്കാരെ യജമാനന്മാരായി കണ്ട് നന്നായി പ്രവര്‍ത്തിക്കുക’: ഇ. പി ജയരാജൻ

കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ. പി ജയരാജന്‍. ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലന്ന് അന്നേ തനിക്ക് അറിയാമായിരുന്നു എന്ന് ജയരാജൻ പറഞ്ഞു.

ഇൻഡിഗോയുടെ മാനേജ്‌മെന്‍റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഏതാനും ദിവസങ്ങളായി സര്‍വീസുകള്‍ കൂട്ടത്തോടെ ഇന്‍ഡിഗോ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായ പശ്ചാത്തലത്തില്‍ മുന്‍ അനുഭവം ഓര്‍ത്തെടുത്ത് കൊണ്ടാണ് ഇ പി ജയരാജന്‍റെ പ്രതികരണം.

ഇന്‍ഡിഗോയുമായുള്ള തന്‍റെ പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് യാത്രക്കാരെ യജമാനന്മാരായി കണ്ട് നന്നായി പ്രവര്‍ത്തിക്കുക. തെറ്റായ പ്രവണതകള്‍ തിരുത്തി മാനേജ്‌മെന്‍റ് മുന്നോട്ടുപോകണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment