മൊറോക്കോ ഇനിയും കാത്തിരിക്കണം; 2026 ലോകകപ്പ് വടക്കേ അമേരിക്കയിൽ

മോസ്‌കോ: 2026 ഫുട്ബോൾ ലോകകപ്പ് അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി നടത്തും. മൊറോക്കോയെ പിന്തള്ളിയാണ് വടക്കേ അമേരിക്കയ്ക്കു നറുക്കുവീണത്. ഫിഫയുടെ അംഗരാജ്യങ്ങൾ പങ്കെടുത്ത ഫിഫ കോണ്‍ഗ്രസിൽ 210 ല്‍ 134 അംഗങ്ങൾ വടക്കേ അമേരിക്കയെ പിന്തുണച്ചപ്പോൾ മൊറോക്കോയ്ക്കു 65 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഏഴു രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

2026 ലെ ലോകകപ്പ് ഇതുവരെയുള്ളതിൽ വലിയ ടൂർണമെന്‍റിനാകും സാക്ഷ്യം വഹിക്കുക. ടൂർണമെന്‍റിൽ 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 34 ദിവസങ്ങളിലായി 80 മത്സരങ്ങൾ നടക്കും. മെക്സിക്കോയും (1970, 1986) യുഎസും (1994) നേരത്തെ ഫുട്ബോൾ ലോകകപ്പിനു വേദിയായിട്ടുണ്ട്. കാനഡ 2015 ൽ വനിതാ ലോകകപ്പിനു വേദിയായി.

Related posts