പൊള്ളാച്ചിയില്‍ വേശ്യാലയം നടത്തിയ നാലു മലയാളികള്‍ പിടിയില്‍; വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയത് മസാജ് സെന്റര്‍ എന്ന പേരില്‍; അകപ്പെട്ടു പോയവരില്‍ മലയാളി പെണ്‍കുട്ടികളും…

പൊള്ളാച്ചി: അനാശാസ്യ കേന്ദ്രം നടത്തിയ മലയാളികള്‍ പിടിയില്‍. കേന്ദ്ര നടത്തിപ്പുകാരന്‍ നവീന്‍ (33), ആലുവ സ്വദേശി സനു (24), വൈക്കം സ്വദേശി സമ്പത്ത് (25), തൃശ്ശൂര്‍ സ്വദേശി ജിനോസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവിടെ ശരീരവില്പനക്കെത്തിയ പെണ്‍കുട്ടികളും പിടിയിലായി. ബംഗളുരുവില്‍ നിന്നും എത്തിയ മലയാളികളായ പെണ്‍കുട്ടികളെ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. രണ്ടു പെണ്‍കുട്ടികളാണ് പിടിയിലായത്. ഇവരെ അറസ്റ്റില്‍ നിന്നും ഒഴിവാക്കിയതായും അറിയുന്നു.

പൊള്ളാച്ചി മഹാലിംഗപുരത്ത് എല്‍ഐജി കോളനിയില്‍ ആയുര്‍വേദ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ പ്രതികള്‍ കേരളത്തില്‍ നിന്നും എത്തി ലൈംഗിക വ്യാപാര ബിസിനസ് നടത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. മാസം 17000 രൂപക്ക് നാലു മുറികള്‍ ഉള്ള ഒരു വീട് ഇതിനായി അടൂര്‍ സ്വദേശി നവീന്‍ വാടകയ്ക്ക് എടുത്തു. തുടര്‍ന്ന് കേരളത്തില്‍ നിന്നും, ബംഗളുരു, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളേ കേന്ദ്രത്തില്‍ ആവശ്യക്കാര്‍ക്കായി എത്തിച്ച് പാര്‍പ്പിച്ചിരുന്നു.

കസ്റ്റമര്‍മാരില്‍ നിന്നും ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിഎസ്പി. കൃഷ്ണമൂര്‍ത്തിയുടെ ഉത്തരവനുസരിച്ച് മഹാലിംഗപുരം പോലീസ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പെണ്‍കുട്ടികളെ മറ്റെവിടെങ്കിലും പാര്‍പ്പിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts