പുരുഷ വേശ്യാവൃത്തി കേരളത്തില്‍ വ്യാപിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; കേരളത്തില്‍ അറിയപ്പെടുന്നത് ‘കൂത്താടികള്‍’ എന്ന ഓമനപ്പേരില്‍

കോവളം, കൊച്ചിയിലും കോഴിക്കോടുമുള്ള നക്ഷത്ര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് കേരളത്തില്‍ പുരുഷ ശരീര വ്യാപാരം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ടൂറിസത്തിന്റെ പേരിലാണ് ഇത്തരം പരിപാടികള്‍ അരങ്ങേറുന്നത്. പുരുഷ്യവേശ്യകളെ ജിഗോളോ എന്നാണ് വിളിക്കുന്നതെങ്കിലും ‘കൂത്താടികള്‍” എന്ന ഓമനപ്പേരിലാണ് ഇവര്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രവര്‍ത്തനം. വിനോദ സഞ്ചാരികളാണ് പ്രധാന ഇരകള്‍. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവുമൊരുക്കുന്നത് ഹോട്ടലുകാരാണ്.

സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട് . വിദേശ വനിതള്‍ക്കായി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളുടെ എച്ച്‌ഐവി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് ഇത്തരക്കാര്‍ക്ക് കൈമാറുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒരു ദിവസം പൂര്‍ണ്ണമായി ഇവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് റേറ്റ്. നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ചിലവിടുന്നതിന് 6000 രൂപ മുതല്‍ 12000 വരെ ലഭ്യമാകും. 15 വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്കാണ് ഡിമാന്‍ഡ്. സോഷ്യല്‍ മീഡിയകളില്‍ നേരിട്ട് ലഭിക്കാവുന്ന നമ്പറുകള്‍ ഉണ്ടായിട്ടും ടൂറിസത്തിന്റേയും, ഹോട്ടല്‍ വ്യാപാരത്തിന്റേയും മറവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളോട് പോലീസ് മനപൂര്‍വ്വം കണ്ണടക്കുകയാണ്. കോവളം, വര്‍ക്കല തുടങ്ങിയ ബീച്ചുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും അധികൃതര്‍ പുലര്‍ത്തുന്ന നിസംഗതയാണ് ഇത്തരം പ്രവണതകള്‍ക്ക് വളമാവുന്നതെന്ന ആരോപണവും ശക്തമാണ്.

 

Related posts