കോഹ്‌ലി, റൊണാൾഡോ ഗൂഗിൾ നമ്പർ വൺ

കലിഫോർണിയ: ഗൂഗിൾ തങ്ങളുടെ 25-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഏറ്റവും കൂടുതൽ തെരയപ്പെട്ട കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു.

ഗൂഗിളിൽ കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ തെരയപ്പെട്ട കായിക താരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 1998 സെപ്റ്റംബർ നാലിനായിരുന്നു ഗൂഗിൾ പിറവിയെടുത്തത്.

ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട ക്രിക്കറ്റ് താരം ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ്. ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരയപ്പെട്ടതിൽ സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടും.

അതേസമയം, ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ അന്വേഷിച്ച കായിക താരം പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയിലാണ് റൊണാൾഡോ. അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി അടക്കമുള്ളവരെ പിന്തള്ളിയാണ് പോർച്ചുഗൽ ഇതിഹാസം ഒന്നാം സ്ഥാനത്തെത്തിയത്.

Related posts

Leave a Comment