പഞ്ചാബില്‍ മുത്തശ്ശി പേരക്കുട്ടികളെ ബലി നല്‍കി; കൊന്നത് മുമ്പ് ട്യൂബ് ലൈറ്റ് വായില്‍ കുത്തിക്കയറ്റിയ ശേഷം ഇലക്ട്രിക് ഷോക്ക് നല്‍കി

baby600ഭട്ടിന്‍ഡ : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തെ നശിപ്പിക്കുമെന്നു പറയുന്നത് എത്ര ശരി. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ദുഷ്ടശക്തികളെ അകറ്റാന്‍ മുത്തശ്ശി ബലി നല്‍കിയത് സ്വന്തം പേരക്കുട്ടികളെയാണ്. കോട്ഫാട ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം. കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലാണ് നിര്‍മല്‍ കൗര്‍ എന്ന സ്ത്രീ പേരക്കുട്ടികളുടെ ജീവനെടുത്തത്. മകന്‍ കുല്‍വീന്ദറിന്റെ മക്കളായ അഞ്ചുവയസുകാരന്‍ രഞ്ചോത്തിനെയും മൂന്നു വയസുകാരി അനാമികയെയുമാണ് നിര്‍മല്‍ കൗര്‍ കൊല ചെയ്തത്.

പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ദുഷ്ടശക്തികളെ അകറ്റാന്‍ മുത്തശ്ശി പേരക്കുട്ടികളെ ബലി നല്‍കി. കോട്ഫാട ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് നിര്‍മ്മല്‍ കൗര്‍ എന്ന സ്ത്രീ മകന്‍ കുല്‍വീന്ദറിന്റെ കുട്ടികളെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വയസ്സുള്ള രഞ്ചോത്തിനും മൂന്ന് വയസ്സുള്ള അനാമികയ്ക്കുമാണ് ജീവന്‍ നഷ്ടമായത്.

ബലി നല്‍കപ്പെട്ടാലും കുട്ടികള്‍ക്ക് ജീവന്‍ തിരിച്ചുലഭിക്കുമെന്നാണ് ഭര്‍തൃമാതാവ് പറഞ്ഞിരുന്നതെന്ന് കുട്ടികളുടെ അമ്മ റോസി പൊലീസിനോട് വെളിപ്പെടുത്തി. ബലി നല്‍കുന്നതിന് മുന്നോടിയായി നിര്‍മ്മല്‍ കൗറും കുല്‍വീന്ദറും കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ ആയപ്പോള്‍ കുട്ടികള്‍ക്ക് ഇലക്ടിക്ക് ഷോക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളുടെ വായില്‍ ട്യൂബ് ലൈറ്റുകള്‍ കുത്തിതിരുകിയാണ് ഷോക്ക് അടിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ഭര്‍ത്താവ് കുല്‍വിന്ദറും മാതാവും തന്നെ തല്ലുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ആരും രക്ഷിക്കാന്‍ എത്തിയില്ലെന്നും റോസി പറഞ്ഞു.കുട്ടികളെ ബലി നല്‍കിയാല്‍ പ്രത്യേക കഴിവുകള്‍ തനിക്ക് ലഭിക്കുമെന്നായിരുന്നു നിര്‍മ്മല്‍ കൗറിന്റെ വിശ്വാസം. സംഭവത്തില്‍ പൊലീസ് 55 കാരിയായ നിര്‍മ്മല്‍ കൗറിനും 32 വയസ്സുള്ള മകന്‍ കുല്‍വിന്ദര്‍ സിങ്ങിനേയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരേ കൊലക്കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്.

Related posts