മോദി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചു പ്രധാനമന്ത്രിയായത് ഇവിഎം ഹാക്ക് ചെയ്തതിനാല്‍, ഇക്കാര്യം അറിയാമായിരുന്ന ഗൗരിലങ്കേഷിനെ വധിച്ചു, യുപിയിലെ ഹാക്കിംഗ് മധ്യപ്രദേശിലും രാജസ്ഥാനിലും നടന്നില്ല, ഹാക്കറുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ആധികാരത്തിലെത്തിയത് വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്താണെന്ന് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇന്ത്യന്‍ ഇവിഎം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ് ഷൂജയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സൈബര്‍ വിദഗ്ധന്‍. ലണ്ടനില്‍ വച്ചാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ് ഷൂജ പറഞ്ഞു.ലണ്ടനില്‍ വച്ചു നടന്ന വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് മാധ്യമപ്രവര്‍ത്തകരോട് ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്. 2014ലെ ഇലക്ഷനിലാണ് ബി.ജെ.പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്.

ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി കോണ്‍ഗ്രസിന് 201 സീറ്റെങ്കിലും നഷ്ടപ്പെട്ടെന്നും അദേഹം വെളിപ്പെടുത്തി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്യിദ് ഷുജ, തനിക്കു നേരെ ഹൈദരാബാദില്‍വെച്ച് ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു.

മുഖം മിക്കവാറും മറച്ചാണ് ഷുജ സ്‌ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്‍ (യൂറോപ്) സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ഷുജ വെളിപ്പെടുത്തല്‍ നടത്തിയത്. യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നു. എന്നാല്‍, എന്റെ സുഹൃത്തുക്കള്‍ സാങ്കേതിക തടസ്സമുണ്ടാക്കി. ഡല്‍ഹിയില്‍ എഎപിക്ക് അനുകൂലമായ ഫലമുണ്ടായത് ഇങ്ങനെയാണ്. ആ വിജയവും യഥാര്‍ഥമല്ലെന്നും അദേഹം പറഞ്ഞു.

വോട്ടിങ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് ഹാക്കര്‍ ഇന്നലെ വെളിപ്പെടുത്തിയത്. ‘ഇ.വി.എമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്.

ഇ.വി.എമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ അതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു. ഇതേക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന തകേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ആരോപണങ്ങളുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല.

Related posts