എല്ലാവരും ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരാഗ്രഹം സാധിക്കാതെ നില്‍ക്കുകയാണ്, പക്ഷേ അതിനുവേണ്ടി എത്രവേണണെങ്കിലും കാത്തിരിക്കും! ജീവിതത്തിലെ വെല്ലുവിളികളോട് പടവെട്ടി മുന്നേറുന്ന ഹനാന്‍ തുറന്നു പറയുന്നു

ജീവിതം തനിക്ക് മുമ്പിലേക്ക് വച്ചുനീട്ടിയ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടാനായി മീന്‍ കച്ചവടം നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ മലയാളികളുടെ മുഴുവന്‍ അഭിമാനമായി ആളുകള്‍ അംഗീകരിച്ചിരിക്കുകയാണ്.

താന്‍ ജീവിതത്തില്‍ നേരിട്ട വിവിധ പ്രശ്‌നങ്ങളോട് തുലനം ചെയ്യുമ്പോള്‍ സൈബര്‍ ലോകത്തു നിന്ന് നേരിട്ടതൊന്നും ഒന്നുമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹനാന്‍. കൂടുതല്‍ ശക്തിയോടെ പറന്നുയരാന്‍ തന്നെയാണ് ഹനാന്റെ തീരുമാനം. എന്നാല്‍ അതിനൊക്കെ മുമ്പ് അവള്‍ക്ക് ചില ആഗ്രഹങ്ങളുണ്ട്. ഒരു ചാനലിലെ അഭിമുഖത്തിലാണ് ഹനാന്‍ തന്റെ ആഗ്രഹങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഖമില്ലാത്ത അമ്മയേയും അനുജനേയും തന്നെയും ഉപേക്ഷിച്ചു പോയ ബാപ്പയെ ഒന്നുകൂടി കാണണം. ആ ബാപ്പയെ ഒന്ന് കെട്ടിപ്പിടിക്കണം. ജീവിക്കാന്‍ മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടാതെ ചെറിയ ചെറിയ ജോലികളിലൂടെ ജീവിതം കൊരുത്തു കൊണ്ടുവന്ന ഹനാന് ബാപ്പയിന്നും ഉള്ളു നീറിക്കുന്ന ഓര്‍മ്മയാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹവും അതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹനാന്‍.

‘ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം., കെട്ടിപ്പിടിക്കണം. സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരി തരണമെന്നും, തോളത്തിട്ട് നടക്കണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നു.

ഇത് അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ വാപ്പച്ചിയെ വിളിച്ചു. പക്ഷേ വന്നില്ല. വിഷമസമയങ്ങളില്‍ എല്ലാവരും ചേര്‍ത്തു പിടിച്ചപ്പോഴും വാപ്പച്ചിയെ ഓര്‍ത്തു. വാപ്പച്ചി വരാന്‍ കാത്തിരിക്കുവാ, ഒന്നു കെട്ടിപ്പിടിക്കണം’ ഹനാന്‍ പറയുന്നു’.

Related posts