കേരളത്തില്‍ വീണ്ടും ഹണിട്രാപ്പ് സംഘങ്ങള്‍ സജീവമാകുന്നു ! അരിവ്യവസായിയെ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമം;സിനിമാ നടിയായി ചമഞ്ഞ് യുവതി നഗ്നചിത്രങ്ങളെടുത്ത് കുടുക്കിയവരില്‍ പോലീസുകാര്‍ വരെ…

കേരളത്തില്‍ വീണ്ടും ഹണിട്രാപ്പ്. പ്രമുഖ അരിവ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനുമാണ് അറസ്റ്റിലായിരിക്കുന്നത്. ചാലക്കുടി സ്വദേശി സീമ (32), ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനു-31) എന്നിവരെയാണു പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അരിവ്യവസായിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തുടങ്ങിയതോടെ വ്യവസായി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവരുടെ സംഘത്തിലുള്ള പാലക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയെയും പോലീസ് തെരയുന്നുണ്ട്.
തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയെന്നു പോലീസ് കണ്ടെത്തിയതിനേത്തുടര്‍ന്ന് വിശദമായഅന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പന്‍സ്രാവുകളാണ് സീമയ്ക്ക് വേണ്ടുന്ന സഹായം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാണാന്‍ സുന്ദരിയായ ഇവര്‍ ചലച്ചിത്ര നടിയെന്നു പറഞ്ഞാണ് സമൂഹത്തിലെ ഉന്നതരെ സമീപിക്കുന്നത്. ഇതിനായി അമ്മു,അബി എന്നീ വ്യാജപേരുകളാണ് ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.

കൊച്ചിയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് സീമയുടെ സംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാനും ശ്രമിച്ചതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണു പോലീസിന്റെ തീരുമാനം.

Related posts