മകനെ വശീകരിച്ച് അജ്ഞാതന്‍ രക്ഷിതാക്കളുടെ ലൈംഗിക ദൃശ്യങ്ങള്‍ കൈക്കലാക്കി, ഒരു കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നപ്പോള്‍ ഞെട്ടിയത് മാതാപിതാക്കള്‍, മകന്റെ സോഷ്യല്‍മീഡിയ ഭ്രമം തകര്‍ത്തത് ഒരു കുടുംബത്തിന്റെ സ്വസ്ഥത

sexസോഷ്യല്‍മീഡിയയില്‍ അമിതമായി മുഴുകിയിരിക്കുന്ന മക്കളുള്ള എല്ലാ മാതാപിതാക്കളും അറിയേണ്ടതാണ് ഈ സംഭവം. മകന്റെ അമിത ഇന്റര്‍നെറ്റ് അഭിനിവേശം മൂലം തകര്‍ന്ന ഒരു കുടുംബത്തിന്റെ കഥ. ബംഗളൂരുവില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വലയില്‍ മകനെ വീഴ്ത്തിയ അജ്ഞാതന്‍ രക്ഷിതാക്കളുടെ ലൈംഗികവേഴ്ച്ചയുടെ ദൃശ്യങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് ഇതുവച്ച് പിതാവിനെ ബ്ലാക്‌മെയ്ല്‍ ചെയ്യുകയുമായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ബംഗളൂരു നഗരത്തില്‍ താമസിക്കുന്ന ആണ്‍കുട്ടി അപരിചിതനായ യുവാവുമായി പരിചയപ്പെടുന്നത്. ദിവസവും മണിക്കൂറുകളോളം ചാറ്റിംഗ് തുടങ്ങിയതോടെ ഇരുവരും സൗഹൃദത്തിലായി. ഇതിനിടെ തേജ്പാല്‍ പട്ടേലെന്ന് പരിചയപ്പെടുത്തിയ യുവാവ് കുട്ടിയുടെ പിതാവിന്റെ ഫോണ്‍നമ്പര്‍ സ്വന്തമാക്കി. നിരന്തരം ലൈംഗിക ചുവയുള്ള ചിത്രങ്ങളും വീഡിയോയും അയച്ച് കുട്ടിയെ ഇയാള്‍ വശത്താക്കി. ഇതോടെ കുട്ടി ഇയാളുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. വിശ്വസം നേടിയെടുത്തതോടെ തേജ്പാല്‍ എന്തു ആവശ്യപ്പെട്ടാലും ചെയ്യുന്ന ഘട്ടത്തിലേക്ക് കുട്ടി മാറി.

ഒരു ദിവസം മാതാപിതാക്കള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ അയച്ചു തരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. കുട്ടി മാതാപിതാക്കള്‍ അറിയാതെ രംഗം ചിത്രീകരിക്കുകയും ഇത് അയച്ചുകൊടുക്കുകയും ചെയ്തു. പിറ്റേദിവസം പിതാവിനെ തേടി ഒരു ഫോണ്‍കോളെത്തി. ഒരു കോടി രൂപ നല്കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ അദേഹം ബംഗളൂരു പോലീസിനെ സമീപിച്ചു. ദൃശ്യങ്ങള്‍ വീട്ടില്‍ നിന്നു തന്നെ പകര്‍ത്തിയതാണെന്നു മനസിലാക്കിയ പോലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തറിയുന്നത്. തേജ്പാലിനെ പൊക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Related posts