നെട്ടൂരില്‍ വീടുകയറി ആക്രമണം; വീട്ടമ്മയടക്കം നാല് പേര്‍ക്ക് പരിക്ക്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ നാലംഗസംഘം


കൊച്ചി: മരട് നെട്ടൂരില്‍ വീടുകയറി ആക്രമണം. വീട്ടമ്മയടക്കം നാലോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സഭവം. രണ്ട് ബൈക്കുകളിയി എത്തിയ നാല് യുവാക്കളാണ് ആക്രമണത്തിനു പിന്നില്‍.

സംഭവത്തില്‍ കേസെടുത്ത പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ട് യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സതേടി.

നെട്ടൂര്‍ സ്വദേശി സിജുവിന്‍റെ വീടാണ് യുവാക്കള്‍ ആക്രമിച്ചത്. കഴിഞ്ഞ 31ന് രാത്രി വീടിനു മുന്നില്‍ അകാരണമായി ഏറെനേരം കണ്ട രണ്ടു യുവാക്കളോട് വഴിതെറ്റി വന്നതാണോയെന്ന് സിജു തിരക്കിയതിനെത്തുടര്‍ന്ന് ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു.

ഇതിനു പിന്നാലെ ഇന്നലെ രാത്രി ഒരു വിവാഹ ചടങ്ങിനിടെ ഇവര്‍ വീണ്ടും കണ്ടുമുട്ടി. ഇതോടെ വീണ്ടും വാക്കേറ്റം നടന്നതായി പോലീസ് പറഞ്ഞു.

തുടർന്ന് രണ്ട് യുവാക്കളും മറ്റ് രണ്ട് പേരെയും കൂട്ടി രണ്ട് ബൈക്കുകളിലായി സിജുവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇവരെ തടയാനെത്തിയ സിജുവിന്‍റെ അയല്‍വാസി പ്രിന്‍സിനും പരിക്കേറ്റിട്ടുണ്ട്.

സിജുവും അമ്മയുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്കരും സാരമായ പരിക്കുണ്ട്.ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് യുവാക്കളില്‍ ഒരാള്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയതായി പോലീസ് പറഞ്ഞു. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പനങ്ങാട് പോലീസ് അറിയിച്ചു.

Related posts

Leave a Comment