ഒരു വലിയ ഇംഗ്ലീഷുകാരന്‍ വന്നിരിക്കുന്നു ! ഇംഗ്ലീഷില്‍ സംസാരിച്ച സുഹൃത്തിനെ യുവാവ് കഴുത്തറത്തു കൊന്നു; ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചത് 54 തവണ…

മുംബൈ: ഇംഗ്ലീഷ് അറിയാത്ത ഒരാളോട് സുഹൃത്ത് ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ അയാള്‍ക്ക് ദേഷ്യമുണ്ടാവുക സ്വഭാവികം. എന്നാല്‍ ഇംഗ്ലീഷ് ഭാഷ അറിയാത്ത തന്നോട് ഇംഗ്ലീഷില്‍ സംസാരിച്ച സുഹൃത്തിനെ കഴുത്തറത്തു കൊന്നാണ് യുവാവ് ദേഷ്യം തീര്‍ത്തത്. 21കാരനായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ സുഹൃത്തായ 18കാരന്‍ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ 54 തവണയാണ് കുത്തിയത്. വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്.

കൊലപാതകത്തിന് ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ അമിര്‍ താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അമിര്‍ പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിനെ കൊന്നതായി അറിയിച്ചത്. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്. ഷെയ്ഖിന്റ കളിയാക്കാല്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍ മുമ്പെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകം നടത്തിയത്.

ഒരാഴ്ച മുമ്പാണ് ഷെയ്ഖിനെ കൊല്ലാന്‍ പദ്ധതിയിട്ടതെന്നും ഇതിന് പറ്റിയ സമയത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാത്രിയില്‍ ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ അമിര്‍ പിന്തുടരുകയും അവിടെ വച്ച് കഴുത്തറുക്കുകയും ശരീരത്തില്‍ 54 തവണ കുത്തികൊല്ലുകയുമായിരുന്നു. കഴുത്തിലും വയറിലും മാറി മാറി കുത്തുകയായിരുന്നു.

 

Related posts