ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റേണ്ട ആവശ്യമില്ല കാരണം രാജ്യം ആദ്യം മുതൽ ഹിന്ദു രാഷ്ട്രമായിരുന്നു രാഷ്ട്രീയ സ്വയംസേവക് സംഘ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ.
ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു. “ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. രാജ്യത്ത് ഒരു ഹിന്ദു ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്ഗേവാർ പണ്ട് പറഞ്ഞിരുന്നു. അന്നും ഇന്നും എന്നും ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്ന്’ – ദത്താത്രേയ ഹൊസബലെ അവകാശപ്പെട്ടു.
രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചുള്ള കരുതലും സമൂഹിക പുരോഗതിക്കായി അൽപ്പസമയം ചെലവഴിക്കലുമാണ് ‘ഹിന്ദുത്വ’ എന്ന ആശയത്തിനു പിന്നിൽ.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ജോലിയാണ് ആർഎസ്എസ് ചെയ്യുന്നത്.
അതിനാൽ, ഒരു ഹിന്ദു രാഷ്ട്രം നിർമിക്കേണ്ട കാര്യമില്ല കാരണം തുടക്കം മുതൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്.
ആർഎസ്എസ് വിശ്വസിക്കുന്നത് അങ്ങനെ തന്നെയാണെന്ന് ദത്താത്രേയ കൂട്ടിച്ചേർത്തു.
സംഘത്തിന്റെ ത്രിദിന അഖിലേന്ത്യാ എക്സിക്യൂട്ടീവ് ബോർഡ് യോഗം അവസാന ദിനത്തിൽ ഗുജറാത്തിലെ ഭുജിൽ മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് ദത്താത്രേയ ഹൊസബലെ ഈ കാര്യം പറഞ്ഞത്.