ബംഗ്ലാദേശിലേക്ക് ട്രെയിൻ കോച്ചുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യൻ റെയിൽവേ

പരവൂർ: അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് 200 അത്യാധുനിക ബ്രോഡ്‌ഗേജ് പാസഞ്ചർ കോച്ചുകൾ കയറ്റുമതി ചെയ്യാനുള്ള വൻ കരാറിന്‍റെ ആദ്യഘട്ട വിതരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്‌സ് ലിമിറ്റഡ് ആദ്യ 20 കോച്ചുകളടങ്ങിയ ട്രെയിൻ റെയ്ക്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ബംഗ്ലാദേശ് റെയിൽവേക്കു കൈമാറും.

ഇന്ത്യയിൽ നിന്നുള്ള കോച്ചുകളുടെ ഇറക്കുമതി സംബന്ധിച്ച് ബംഗ്ലാദേശ് റെയിൽവേ മന്ത്രി ഷെയ്ഖ് റബീഉൽ ആലം കഴിഞ്ഞ ഏപ്രിലിൽ അവിടെ പാർലമെന്‍റിനെ ഔദ്യോഗികമായി വിവരമറിയിച്ചിരുന്നു. 2026 ജൂൺ മുതൽ 2027 ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ ഈ 200 ബ്രോഡ്‌ഗേജ് കോച്ചുകളും ബംഗ്ലാദേശ് റെയിൽവേയുടെ ഭാഗമായി മാറും.

ബംഗ്ലാദേശിലേക്കുള്ള കോച്ച് കയറ്റുമതി പദ്ധതികൾ കൃത്യസമയത്ത് തന്നെ പുരോഗമിക്കുകയാണെന്ന് റൈറ്റ്‌സ് ലിമിറ്റഡ് സിഎംഡി രാഹുൽ മിത്തൽ അറിയിച്ചു. കോച്ചുകളുടെ മാതൃകകൾക്ക് ഇതിനകം തന്നെ ബംഗ്ലാദേശ് റെയിൽവേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.നിലവിൽ കോച്ചുകളുടെ അന്തിമ നിർമാണവും ഫിനിഷിങ് ജോലികളും അതിവേഗം പുരോഗമിക്കുകയാണ്.

ആദ്യത്തെ 20 കോച്ചുകൾ രണ്ടുമാസത്തിനകം അതിർത്തി കടക്കുന്നതോടെ നിർമാണത്തിന്‍റെ വേഗത ഇനിയും വർധിപ്പിക്കും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ പരമാവധി റെയ്ക്കുകൾ നിർമിച്ച് നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ വിതരണത്തിന് ശേഷം തുടർച്ചയായി മൂന്ന് മുതൽ നാല് വരെ റെയ്ക്കുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിൽ ശക്തമാകുന്ന റെയിൽവേ ബന്ധം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള റെയിൽവേ സഹകരണത്തിന്‍റെ തുടർച്ചയായാണ് ഈ പുതിയ പദ്ധതിയും നടപ്പിലാക്കുന്നത്. മുൻപും ബംഗ്ലാദേശ് റെയിൽവേയ്ക്കായി വിപുലമായ സേവനങ്ങൾ നൽകാൻ റൈറ്റ്‌സിന് സാധിച്ചിട്ടുണ്ട്.

ഇതിനു മുൻപ് 120 ബ്രോഡ്‌ഗേജ് എൽഎച്ച്.ബി പാസഞ്ചർ കോച്ചുകൾ, 36 ബ്രോഡ്‌ഗേജ് ലോക്കോമോട്ടീവുകൾ, 10 മീറ്റർ ഗേജ് ലോക്കോമോട്ടീവുകൾ എന്നിവ റൈറ്റ്‌സ് ലിമിറ്റഡ് ബംഗ്ലാദേശിലെത്തിച്ചിരുന്നു.കോച്ചുകൾ നൽകുന്നതിന് പുറമെ, ബംഗ്ലാദേശിലെ നിരവധി റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ വികസനത്തിലും ഇന്ത്യൻ റെയിൽവേയുടെ ഈ പൊതുമേഖലാ സ്ഥാപനം പങ്കാളിയാണ്. പുതിയ 200 കോച്ചുകൾ കൂടി എത്തുന്നതോടെ ബംഗ്ലാദേശിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

എസ്. ആർ സുധീർ കുമാർ

Related posts

Leave a Comment