ആടിയുലഞ്ഞ് മൂവാറ്റുപുഴക്കാർ; എംസി റോഡിൽ ഉയർന്നും താഴ്ന്നും ഇന്‍റർലോക്കിംഗ് കട്ടകൾ; യാത്രക്കാർ ദുരുതത്തിൽ

മൂവാറ്റുപുഴ: എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി മത്സ്യ മാര്‍ക്കറ്റിന് സമീപം ഇന്‍റര്‍ലോക്കിംഗ് കട്ടകൾ ഉയർന്നും താഴ്ന്നും ഇരിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു.

അര കിലോമീറ്ററോളം ദൂരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കട്ടകള്‍ നിരപ്പല്ലാത്ത രീതിയിലാണുള്ളത്. ഇരുചക്ര വാഹനങ്ങളും, ഭാരവാഹനങ്ങളും ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങ‍ളാണ് ഇതുവഴി കടന്നുപോകുന്നത്. മിക്ക ഇടങ്ങളിലും കട്ടകള്‍ ഇളകി മാറിയിരിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

റോഡില്‍ അപകട ഭീഷണി നിലനിന്നിട്ടും ശാശ്വത പരിഹാരം കണ്ടെത്തി അപകട സാധ്യത ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെയും യാതൊരു ഇടപെടലും നടത്തിയിട്ടില്ല.

റോഡരികില്‍ തന്നെ മത്സ്യ മാര്‍ക്കറ്റുകള്‍ സ്ഥിതിചെയ്യുന്നതിനാല്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. അപകട ഭീഷണി ഒഴിവാക്കാന്‍ ശാശ്വതമായ പരിഹാര മാര്‍ഗം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം

Related posts

Leave a Comment