ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല, മുഖ്യമന്ത്രിയാകാന്‍ ശശികല ധൃതി വച്ചതിനു പിന്നില്‍ ജോത്സ്യന്റെ മുന്നറിയിപ്പ്, കണ്ടത് മലയാളിയായ ജോത്സ്യനെ!

SASIKALA-2ഒ. പനീര്‍ശെല്‍വത്തെ മറിച്ചിട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല നടരാജന്‍ ധൃതിവച്ചതിനു പിന്നില്‍ ജോത്സ്യന്റെ ഉപദേശമായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനായില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും ഇതിനു സാധിക്കില്ലെന്ന മുന്നറിയിപ്പാണ് ശശികലയുടെ കൈനോക്കിയവര്‍ നല്കിയത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹം അവസാനിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 നു മുമ്പ് എങ്ങനെയും മുഖ്യമന്ത്രിയാകണം എന്നും ഇല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഇതിനു സാധിക്കില്ല എന്നും ജോല്‍സ്യന്‍ പറഞ്ഞിരുന്നു.

അനധികൃത സ്വത്തുസമ്പാദന കേസില്‍ വിധി വരും മുമ്പ് ശശികല ഗവര്‍ണറെ കണ്ട് തനിക്കു ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും എത്രയും വേഗം മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കണമെന്നും ആവശ്യപെട്ടിരുന്നു. ഇത് ജോല്‍സ്യന്‍ നല്‍കിയ മുന്നറിയിപ്പു കൊണ്ടാണെന്നും പറയുന്നു. എന്നാല്‍ ഗവര്‍ണര്‍ ശശികലയുടെ വാദങ്ങള്‍ കണക്കിലെടുക്കാതെ കോടതി വിധിക്കായി കാത്തിരുന്നു. അതോടെ മുഖ്യമന്ത്രി കസേരയിലെത്താമെന്ന മോഹവും പൊലിഞ്ഞു.

ജയലളിതയും ജോത്സ്യത്തില്‍ ഏറെ വിശ്വാസം ഉണ്ടായിരുന്നു. 2001 ല്‍ കേരളത്തിലെ പ്രശസ്ത ജോത്സ്യന്മാരില്‍ ഒരാളായ പി. യു. പണിക്കരെ അവര്‍ സന്ദര്‍ശിച്ചിരുന്നു. ക്രിമിനല്‍ കേസ് നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കു നേരിട്ടിരുന്ന സമയമായിരുന്നു അത്. അന്ന് ജോല്‍സ്യന്‍ ജയലളിതയോടു പറഞ്ഞത് വീണ്ടും മുഖ്യമന്ത്രിയാകുമെന്നായിരുന്നു. ഇത് സത്യമാകുകയും ചെയ്തു. ഇതിനു ശേഷം പണിക്കര്‍ക്കു 10 ലക്ഷം രൂപ ജയലളിത പാരിതോഷികമായി നല്‍കി. ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ തമിഴ്‌നാട്ടിലെ ജോത്സ്യന്മാര്‍ക്ക് നല്ല കാലമായിരുന്നു. പ്രവര്‍ത്തകര്‍ പലരും ജയയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ജോത്സ്യന്മാരെ സമീപിച്ചിരുന്നു.

Related posts