ലൈംഗിക അടിമകളുടെ മേക്കപ്പിനും മറ്റുമായി വന്‍തുക ചിലവിടുന്നതില്‍ ഭാര്യമാര്‍ക്ക് പരിഭവം;ഐഎസ് തീവ്രവാദികളുടെ കീശ ചോരുന്ന വഴി ഇങ്ങനെ…

1സ്ത്രീകള്‍ എല്ലായിടത്തും ഒരു പോലെയാണെന്നു പറയുന്നത് എത്ര ശരി. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോക്കുന്നതു പോലും ഭാര്യമാര്‍ സഹിക്കില്ല. അത് പട്ടാളക്കാരന്റെ ഭാര്യയാകട്ടെ തീവ്രവാദിയുടെ ഭാര്യയാകട്ടെ. ഐഎസ് തീവ്രവാദികളുടെ ഭാര്യമാരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നോക്കാന്‍ ചിലവഴിക്കുന്നതിലും കൂടുതല്‍ പണം ലൈംഗിക അടിമകള്‍ക്കായി ഭര്‍ത്താക്കന്മാര്‍ ചിലവഴിക്കുന്നതാണ് ഇവരെ ചൊടിപ്പിച്ചത്.

ലൈംഗിക അടിമകളുടെ മേക്കപ്പിനും മറ്റുമായി വന്‍തുകയാണ് തീവ്രവാദികള്‍ ചിലവഴിക്കുന്നത്. മാത്രമല്ല അവര്‍ക്ക് വലിയ വിലയുള്ള സമ്മാനങ്ങളും വാങ്ങി നല്‍കുന്നു. ബന്ദിയാക്കപ്പെടുന്ന മനുഷ്യരുടെ തലയറുക്കുന്നതിനെക്കുറിച്ചൊന്നും ഇവര്‍ക്ക് പരാതിയില്ല. ലൈംഗിക അടിമകളുടെ മേക്കപ്പിനായി വന്‍തുക ചിലവിടുന്നതാണ് ഇവര്‍ക്ക് മനപ്രയാസമുണ്ടാക്കുന്നത്.

ഒരു ജിഹാദിയുടെ ഭാര്യയുടെ വാക്കുകള്‍ ഇങ്ങനെ:”അവര്‍ ലൈംഗീക അടിമകളായ യുവതികള്‍ക്ക് വേണ്ടി മേക്കപ്പ് വസ്തുക്കളും മുന്തിയയിനം വസ്ത്രങ്ങളും വാങ്ങിക്കൊടുത്ത് സ്ത്രീകള്‍ക്കിടയില്‍ ഭിന്നത സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നു”. അത് കൂടാതെ ഇവര്‍ പറയുന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ലൈംഗിക അടിമകളെ വില പറഞ്ഞ് വില്‍ക്കാനും മറ്റും. ഇവരുടെ ഭാര്യമാരില്‍ പലരും വിദേശ പൗരത്വത്തില്‍ ഉള്ളവരാണ്. മിക്കവരും ഭര്‍ത്താക്കന്മാരില്‍ നിന്നും വിവാഹമോചനം നേടി അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയവരാണ്. എന്തായാലും ഐഎസ് ഉള്ളിടത്തോളം ലൈംഗിക അടിമകളും അവര്‍ക്ക് മേക്കപ്പ് വസ്തുക്കള്‍ വാങ്ങി നല്‍കുന്ന തീവ്രവാദികളുമുണ്ടാവുമെന്നു തീര്‍ച്ച. എന്താ കഥ അല്ലേ…

Related posts