ഓടിയെത്താൻ വാനിൽ ലിഫ്റ്റ്; ഓടി രക്ഷപെടാൻ നോക്കിയ പ്രതിയെ പിടികൂടാൻ പോലീസിന് തുണയായി ഡ്രൈവർ; യുകെയിൽ നിന്നൊരു ഹീറോ സ്റ്റോറി

യുകെയിലെ കെന്‍റിൽ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സിനിമയെ വെല്ലുന്ന രീതിയിൽ പിന്തുടർന്ന് പിടികൂടാൻ സഹായിച്ച വാൻ ഡ്രൈവർക്ക് സോഷ്യൽ മീഡിയയിൽ കയ്യടി. സായുധ പോലീസുകാർക്ക് തന്‍റെ വാനിൽ ലിഫ്റ്റ് നൽകിയാണ് ഈ ഡ്രൈവർ പോലീസിന്‍റെ രക്ഷകനായത്. യുകെയിലെ താനെറ്റ് ജില്ലയിൽ നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ കെന്‍റ് പോലീസ് തന്നെ ഔദ്യോഗികമായി പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഈസ്റ്റ് കെന്‍റിലെ ഹൈസ്ട്രീറ്റിൽ വെച്ച് നടന്ന ഒരു അതിക്രമത്തെക്കുറിച്ചുള്ള വിവരമറിഞ്ഞാണ് കെന്‍റ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസ് വരുന്നത് കണ്ടതോടെ അക്രമി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ ഓടിയെങ്കിലും പ്രതി ദൂരേക്ക് ഓടി മറഞ്ഞു.

ഈ സമയത്താണ് ആ വഴി കടന്നുപോയ വാൻ ഡ്രൈവർ പോലീസുകാരുടെ സഹായത്തിനെത്തുന്നത്. ഓടി തളർന്ന സായുധ പോലീസ് ഉദ്യോഗഥനോട് വാനിന്‍റെ പിന്നിലേക്ക് കയറാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. ഒട്ടും സമയം കളയാതെ പോലീസുകാരൻ വാനിൽ കയറുകയും, ഡ്രൈവർ വാൻ മുന്നോട്ട് എടുത്ത് മിനിറ്റുകൾക്കകം പ്രതിയെ വളയുകയും ചെയ്തു. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ക്രൂരനായ ഒരു കുറ്റവാളിയെയാണ് പോലീസ് പിന്തുടർന്നിരുന്നത്. അടുത്തുള്ള ഒരു പാർക്കിലൂടെ അയാൾ പോലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ തുനിഞ്ഞതായിരുന്നു. എന്നാൽ ഉത്തരവാദിത്തബോധമുള്ള ആ ഡ്രൈവറുടെ പെട്ടെന്നുള്ളതും സ്വാർത്ഥതയില്ലാത്തതുമായ പ്രവൃത്തിയാണ് അപകടകാരിയായ ആ വ്യക്തിയെ ഉടൻ തന്നെ കീഴടക്കാൻ പോലീസിനെ സഹായിച്ചത്. ആ നാട്ടുകാരന്‍റെയും അദേഹത്തിന്‍റെ വാഹത്തിന്‍റെയും സഹായമില്ലായിരുന്നെങ്കിൽ ഈ അറസ്റ്റ് സാധ്യമാകുമായിരുന്നില്ല,” എന്ന് ആംഡ് പോലീസിംഗ് സൂപ്രണ്ട് വിൽ ലേ പറഞ്ഞു.

തന്‍റെ കമ്മ്യൂണിറ്റിയെ സുരക്ഷിതമായി നിലനിർത്താൻ നൽകിയ സംഭാവനയിൽ ആ ഡ്രൈവർക്ക് അഭിമാനിക്കാമെന്നും പോലീസ് വകുപ്പ് അദ്ദേഹത്തോട് നന്ദിയുള്ളവരാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. കുറ്റവാളിയെ പിടികൂടാൻ ധീരമായി മുന്നോട്ടുവന്ന ഡ്രൈവർക്ക് കെന്‍റ് പോലീസിന്‍റെ പ്രത്യേക പുരസ്കാരവും ശിപാർശ ചെയ്തിട്ടുണ്ട്.

Related posts

Leave a Comment