പാഠം ഒന്ന്, കണക്കിലെ കളികള്‍! വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ചു ഡിജിപി ജേക്കബ് തോമസ്; കണക്കു കൂട്ടാന്‍ പഠിപ്പിച്ച ജേക്കബ് തോമസിനോട് കണക്കുടീച്ചറെ മാറ്റൂ എന്നു തോമസ് ഐസക്‌

തിരുവനന്തപുരം: സസ്പെൻഷനിലായതിനു പിന്നാലെ വീണ്ടും സർക്കാരിനെ വിമർശിച്ചു ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചകളും അപാകതകളും ചൂണ്ടിക്കാട്ടിയാണു ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് സർക്കാരിനെതിരേ വിമർശനമുയർത്തിയത്.

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ 7,340 കോടിയുടെ പാക്കേജ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ജേക്കബ് തോമസിന്‍റെ പോസ്റ്റിൽ വിമർശന വിധേയമായത്. ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7,000 കോടിയുമാണെന്ന് ജേക്കബ് തോമസ്, പാഠം ഒന്ന്, കണക്കിലെ കളികൾ എന്ന തലക്കെട്ടോടെ നൽകിയ പോസ്റ്റിൽ കണക്കുകൾ നിരത്തി വിമർശിക്കുന്നു.

700 കോടി മതി

പോസ്റ്റിൽനിന്ന്: മരിച്ചവർ 100=100 കോടി, പരുക്കേറ്റവർ 100= 50 കോടി, കാണാതായവർ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവർ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ..? കണക്കിന് വേറെ ടീച്ചറെ നോക്കാം. ഇങ്ങനെയാണ് ജേക്കബ് തോമസിന്‍റെ കുറിപ്പ്. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പാളിച്ചകളെ നേരത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ സർക്കാർ ഐഎംജി ഡയറക്ടർ സ്ഥാനത്തുനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കണക്ക് ടീച്ചറെ തേടൂ

അതേസമയം ജേക്കബ് തോമസിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്നു പറഞ്ഞാണ് തോമസ് ഐസക്കിന്‍റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ഐസക്കിന്‍റെയും മറുപടി. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സർക്കാരിന്‍റെ പ്രവർത്തനം മനസിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടിയും വരും.

ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ധാരണയില്ലാത്തതു കൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. 13 വർഷം മുന്പ് സുനാമി ബാധിതർക്ക് 1,400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇതു കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസന പാക്കേജായിരുന്നു. ഇതു പോലെ ഇപ്പോൾ ലോകബാങ്കിന്‍റെ സഹായത്തോടെയുള്ള നാഷണൽ സൈക്ലോണ്‍ മിറ്റിഫിക്കേഷൻ ഫണ്ട് ഇത്തരം സമഗ്രപദ്ധതികൾക്കു പണം അനുവദിക്കുന്നുണ്ടെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണു നല്ലത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സർക്കാരിന്‍റെ പ്രവർത്തനം മനസിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്.

അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ കണക്കു പ്രകാരം 700 കോടി മതിയത്രേ. ജേക്കബ് തോമസിന്‍റെ പാഠം ഒന്നിൽ പറയുന്ന കണക്കുകൾ ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സർക്കാർ ഇതിനകം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചത് സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ.

കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിപ്പിക്കാനും പുനരധിവസിക്കാനുമുള്ള ഒരു സമഗ്ര പരിപാടിയാണിത്. ഉദാഹരണത്തിന് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി സമുദ്ര നിരപ്പ് ഉയരുന്നു. സൈക്ലോണ്‍ ഭീഷണി ഉണ്ടാകുന്നു, ഈ പശ്ചാത്തലത്തിൽ തീരദേശത്തിന്‍റെ ആവാസവ്യവസ്ഥയിൽ തന്നെ മാറ്റങ്ങൾ അനിവാര്യമാണ്. സിആർഇസഡ് പരിധിയിൽനിന്നെങ്കിലും മാറ്റി ജനങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് ആകർഷക മായ ഭൂമി പാർപ്പിട പദ്ധതി മാത്രമല്ല, മത്സ്യബന്ധനോപകരണങ്ങളും സംരക്ഷിക്കാനുള്ള സംവിധാനങ്ങളും തീരത്തുണ്ടാക്കണം.

ഇത്തരമൊരു പുനഃസംഘടനയ്ക്കു മാത്രം വരുന്ന ചെലവെന്തായിരിക്കുമെന്നു ജേക്കബ് തോമസിന് ധാരണയുള്ളതായി തോന്നുന്നില്ല. അദ്ദേഹമുണ്ടാക്കിയ കണക്കിൽ ഇക്കാര്യം ഉൾപ്പെടുന്നില്ല. എന്നാൽ, കേരള സർക്കാർ സമർപ്പിച്ച പാക്കേജിൽ പാർപ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3,300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയവ നവീകരിക്കണം, തീരദേശ റോഡുകളുടെ നിർമാണം തുടങ്ങി വിപുലമായ പദ്ധതികൾക്കു വേണ്ടിവരുന്ന തുകയാണ് 7,300 കോടി രൂപ. ചുരുക്കത്തിൽ കേന്ദ്ര ദുരിതാശ്വാസ നിധിയിൽനിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണു കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സാധ്യതയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഒരു കാര്യം ഓർക്കുക. 13 വർഷം മുന്പ് സുനാമി ബാധിതർക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോൾ ലോകബാങ്കിന്‍റെ സഹായത്തോടെയുള്ള നാഷണൽ സൈക്ലോണ്‍ മിറ്റിഫിക്കേഷൻ ഫണ്ട് ഇത്തരം സമഗ്രപദ്ധതികൾക്ക് പണം അനുവദിക്കുന്നുണ്ട്. കേരള സർക്കാർ സമർപ്പിച്ച സമഗ്രപദ്ധതിയുടെ വിവിധ ഘടകങ്ങൾ വ്യത്യസ്ത മന്ത്രാലയങ്ങൾക്കും കൂടി സമർപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

കേരള സർക്കാർ സമർപ്പിച്ച 40 പേജു വരുന്ന മെമോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കിൽ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല. ഗുണപാഠം ഇത്തരം കാര്യങ്ങളിൽ പരിഹസിക്കാനിറങ്ങുന്പോൾ ആവശ്യത്തിനു ഗൃഹപാഠം ചെയ്യണം. ഒന്നാം പാഠത്തിൽ ഒതുങ്ങരുത്.

Related posts