കുറേ സമയം കഴിഞ്ഞിട്ടും പാര്‍വതിയെ കണ്ടില്ല ! ചോദിച്ചപ്പോള്‍ ജയറാം വന്ന് പാര്‍വതിയെ പൊക്കിക്കൊണ്ടു പോയെന്ന് പറഞ്ഞു; ആ സംഭവം ഇങ്ങനെ…

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായി കാളിദാസും മാളവികയും ഇതിനോടകം മലയാളികളുടെ പ്രീതി സമ്പാദിച്ചു കഴിഞ്ഞു.

കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. സിനിമാ സെറ്റുകളില്‍ ഏറെ ആഘോഷിക്കപ്പെട്ട കാര്യമാണ് ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം.

പാര്‍വതി അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ജയറാം നിത്യസന്ദര്‍ശകന്‍ ആയിരുന്നത്രേ ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവം കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടന്‍ റിസബാവ നേരത്തെ വെളിപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്‌സ്. പാര്‍വതി ആയിരുന്നു സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ആമിനയെ അവതരിപ്പിച്ചത്.

അശോകന്‍, റിസബാവ, ജഗദീഷ്, മാമുക്കോയ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആമിന ടൈലേഴ്‌സിന്റെ സെറ്റില്‍ പാര്‍വതിയെ കാണാന്‍ ജയറാം എത്തിയിരുന്നു.

ആമിന ടൈലേഴ്‌സിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പാര്‍വതി, റിസബാവ, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ എല്ലാം ഒരുമിച്ച് ഒരു ഹോട്ടലിലാണ് താമസം.

അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ല. ജയറാം പാര്‍വതി പ്രണയം മലയാള സിനിമയില്‍ ചര്‍ച്ചയായി വരുന്ന സമയമാണ്. ഹോട്ടലിലേക്ക് ജയറാം ഫോണ്‍ വിളിക്കും.

റിസപ്ഷനില്‍ ജയറാമിന്റെ കോള്‍ എത്തുമ്പോള്‍ എല്ലാം താനാണ് ആദ്യം അറ്റന്‍ഡ് ചെയ്തിരുന്നതെന്നാണ് റിസബാവ പറഞ്ഞത്. പാര്‍വതിയെ ഫോണില്‍ കിട്ടാന്‍ വേണ്ടിയാണ് ജയറാം ഇടയ്ക്കിടെ വിളിച്ചിരുന്നത്. ഒരിക്കല്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ഒരു പാട്ട് സീനാണ്.കുറേ കഴിഞ്ഞ് നോക്കിയപ്പോള്‍ ഷോട്ട് എടുക്കുന്നില്ല. അപ്പോള്‍ ഞാന്‍ എന്താ സംഭവം എന്ന് ചോദിച്ചു.

മാഡത്തിനു (പാര്‍വതി) റൂം വരെ പോകേണ്ട ആവശ്യമുണ്ട് എന്ന് ആരോ പറഞ്ഞു. ആയിക്കോട്ടെ എന്നു ഞാനും മറുപടി നല്‍കി. കുറേ സമയം കഴിഞ്ഞിട്ടും പാര്‍വതി തിരിച്ചുവരുന്നത് കാണുന്നില്ല.

അപ്പോള്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്നിട്ട് പറഞ്ഞു ‘അവിടെ ജയറാം വന്നിട്ടുണ്ട്. ജയറാം പാര്‍വതിയെ പൊക്കികൊണ്ടു പോയിരിക്കാ എന്ന്. പക്ഷേ, ആര്‍ക്കും അതിലൊന്നും പരാതിയുണ്ടായിരുന്നില്ല.

സംവിധായകന്‍ സാജന്‍ വരെ ഈ സംഭവത്തെ വളരെ കൗതുകത്തോടെയാണ് അന്ന് കണ്ടതെന്നും റിസബാവ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു.

Related posts

Leave a Comment