ആ ചുംബനരംഗം മറക്കാനാവാത്ത അനുഭവം ! തണുത്ത് വിറച്ച് ചെയ്ത രാജാഹിന്ദുസ്ഥാനിയിലെ ചുംബനരംഗത്തെക്കുറിച്ച് കരിഷ്മ കപൂര്‍ പറയുന്നതിങ്ങനെ…

ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്ന താരമായിരുന്നു കരിഷ്മ കപൂര്‍. 90കളില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തിളങ്ങാന്‍ നടിയ്ക്കായി.

കരിഷ്മ കപൂറിന് പിന്നാലെയാണ് അനിയത്തി കരീന കപൂറും ബോളിവുഡില്‍ സജീവമായത്. തന്റെ പതിനേഴാം വയസില്‍ പ്രേം ക്വായിദി എന്ന ചിത്രത്തിലൂടെയായിരുന്നു കരിഷ്മയുടെ ബോളിവുഡ് അരങ്ങേറ്റം.

ഈ റൊമാന്റിക്ക് ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതിന് ശേഷം ബോളിവുഡിലെ തിരക്കേറിയ കാരമായി കരിഷ്മ കപൂര്‍ മാറി.

തന്റെ കരിയറില്‍ അമ്പതിലധികം സിനിമകളിലാണ് കരിഷ്മ കപൂര്‍ അഭിനയിച്ചത്. 1990-2000 കാലഘട്ടത്തിലാണ് നടി ബോളിവുഡില്‍ കൂടുതല്‍ സജീവമായിരുന്നത്.

പിന്നീട് വിവാഹത്തോടെ വളരെ സെലക്ടീവായി മാത്രമാണ് നടി അഭിനയിച്ചത്. ഈ സമയങ്ങൡ മിനിസ്‌ക്രീന്‍ പരിപാടികളില്‍ വിധികര്‍ത്താവായും കരിഷ്മ തിളങ്ങി.

2012ലാണ് അവസാനമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരിഷ്മയുടെ സിനിമ പുറത്തിറങ്ങിയത്.

വിക്രം ഭട്ട് സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് ഇഷ്‌ക് ആയിരുന്നു ആ സിനിമ. അതേസമയം സിനിമകള്‍ക്ക് പുറമെ വെബ് സീരിസ് രംഗത്തും തുടക്കം കുറിച്ചിരുന്നു കരിഷ്മ കപൂര്‍.

എറ്റവും ഒടുവിലായി 2018ല്‍ ഷാരൂഖ് ഖാന്റെ സീറോ എന്ന സിനിമയില്‍ ഒരു അതിഥി വേഷത്തില്‍ കരിഷ്മ കപൂര്‍ എത്തിയിരുന്നു.

നിലവില്‍ പുതിയ വെബ് സീരിസിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി. ഈ സമയത്ത് ആമിര്‍ ഖാനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച രാജാഹിന്ദുസ്ഥാനി സിനിമയിലെ മറക്കാനാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് കരിഷ്മ കപൂര്‍.

താന്‍ സജീവമായ കാലത്ത് സിനിമ ചിത്രീകരണങ്ങള്‍ നടന്നത് കഠിനമായ സാഹചര്യങ്ങളിലായിരുന്നു എന്ന് നടി പറയുന്നു.

ഇപ്പോള്‍ ഉളളതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അന്നത്തെ ചിത്രീകരണമെന്ന് കരിഷ്മ കപൂര്‍ പറയുന്നു. രാജാ ഹിന്ദുസ്ഥാനിയിലെ ചുംബനരംഗം അന്ന് ഊട്ടിയില്‍ വെച്ചാണ് ചിത്രീകരിച്ചത്.

അവിടത്തെ തണുത്ത കാലാവസ്ഥ കാരണം ഷൂട്ടിംഗില്‍ ഉടനീളം തനിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് കരിഷ്മ കപൂര്‍ പറയുന്നു. ഞങ്ങള്‍ വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് അന്ന് കടന്നുപോയത്.

സിനിമ കാണുമ്പോള്‍ ആളുകള്‍ ആ ചുംബനരംഗത്തെ കുറിച്ച് പലതും പറയും. എന്നാല്‍ ഞങ്ങള്‍ക്ക് ആ രംഗം ചിത്രീകരിക്കാന്‍ മൂന്ന് ദിവസമാണ് വേണ്ടി വന്നത്.

ഊട്ടിയില്‍ ഒരു ഫെബ്രുവരി മാസത്തിലാണ് രാജാ ഹിന്ദുസ്ഥാനിയുടെ ചിത്രീകരണം നടന്നത്. ആ രംഗം ചെയ്ത് ചെയ്ത് ഒടുവില്‍ എങ്ങനെയെങ്കിലും ഇത് അവസാനിച്ചാല്‍ മതിയെന്ന് അവസ്ഥയിലായിരുന്നു ഞങ്ങളെന്നും കരിഷ്മ കപൂര്‍ പറയുന്നു.

അന്നും അവിടെ നല്ല തണുപ്പായിരുന്നു മഴയത്താണ് ആ ചുംബന രംഗം ചിത്രീകരിച്ചത്. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ ടേക്കുകള്‍ക്കിടയില്‍ വിറച്ചുകൊണ്ട് കഠിനമായ സാഹചര്യത്തില്‍ ഞങ്ങള്‍ അഭിനയിച്ചു.

ഒരിക്കലും മറക്കാനാവാത്ത ചിത്രീകരണമാണ് അന്നത്തെ കാലത്ത് നടന്നത്, അഭിമുഖത്തില്‍ കരിഷ്മ കപൂര്‍ പറഞ്ഞു.

അതേസമയം ആ സമയത്ത് ഹിന്ദി സിനിമയിലെ എറ്റവും ദൈര്‍ഘ്യമേറിയ ചുംബന രംഗമായിരുന്നു രാജാ ഹിന്ദുസ്ഥാനി എന്ന സിനിമയിലേത്. ഈ ചിത്രം ഇന്നാണ് റിലീസ് ചെയ്തതെങ്കില്‍ ആ ചുംബന രംഗം സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യുമായിരുന്നു.

എന്നാല്‍ ആ സമയത്ത് ആ രംഗമുണ്ടായിട്ടും യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയത്.

എന്നാല്‍ പിന്നീട് സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍ സിനിമയുടെ ദൈര്‍ഘ്യം കൂടുതലായതിനാല്‍ ഈ ചുംബനം രംഗം ഉള്‍പ്പെടെയുളളവ കട്ട് ചെയ്തു. രാജാഹിന്ദുസ്ഥാനിയിലെ പാട്ടുകളെല്ലാം വമ്പന്‍ ഹിറ്റായിരുന്നു.

Related posts

Leave a Comment