ജെസ്നയുടെ തിരോധാനം; മൊബൈൽ സിഗ്നലുകൾ കേന്ദ്രീകരിച്ച് അന്വേഷണം; സൈബർ വിദഗ്ധസംഘത്തിന്‍റെ നിഗമനങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് അന്വേഷണ സംഘം

പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മറിയ ജയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് മൊബൈൽ സന്ദേശങ്ങൾ, വിളികൾ ഇവയുടെ വിശദാംശം തേടിയുള്ള അന്വേഷണം തുടരുന്നു. സൈബർ വിദഗ്ധസംഘത്തിന്‍റെ നിഗമനങ്ങളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകായണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം.

സൈബർ സെല്ലിന്‍റെ സഹായത്തിൽ വിശദമായ ഒരു അന്വേഷണം നാലുമാസത്തിനിടെ ഇതാദ്യമായാണ് നടക്കുന്നത്. കഴിഞ്ഞ മാർച്ച് 22നാണ് ജെസ്നയെ വീട്ടിൽ നിന്നും കാണാതായത്. ഇതിനിടയിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം തുടരുകയായിരുന്നു.

ജെസ്ന ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ വീട്ടിൽ തന്നെ ഉണ്ടായിരുന്നതിനാൽ ഇതിലെ കോളുകൾ സന്ദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. എന്നാൽ ജെസ്ന രണ്ടാമതൊരു ഫോൺ ഉപയോഗിച്ചിരുന്നുവെന്നു സംശയിക്കത്തക്ക ചില സൂചനകൾ സൈബർ വിദഗ്ധ സംഘത്തിന്‍റെ അന്വേഷണത്തിൽ നിന്നു ലഭിച്ചു. ഇതു സംബന്ധിച്ചു സ്ഥിരീകരണം ആയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇത്തരത്തിലൊരു ഫോൺ ജെസ്നയ്ക്കുണ്ടായിരുന്നതായി ബന്ധുക്കളോ സുഹൃത്തുക്കളോ പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തുക്കളിൽ ചിലരുടെ ഫോൺ ജെസ്ന ഉപയോഗിച്ചിരുന്നതായി അറിഞ്ഞിരുന്നു. ഇതും പോലീസ് പരിശോധിച്ചിരുന്നതാണ്. ജെസ്ന വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന സാധാരണ മൊബൈൽ ഫോണിൽ നിന്നാണ് സന്ദേശങ്ങളും കോളുകളും ഏറെയും പോയിരിക്കുന്നത്.

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച സൈബർ സംഘത്തിലെ വിദഗ്ധരും ജെസ്നയുടെ കേസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. ഇവരുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം തിരോധാന കേസിൽ ഇപ്പോഴത്തെ അന്വേഷണം പൂർത്തീകരിക്കാമെന്നാണ് സംഘത്തിന്‍റെ പ്രതീക്ഷ.

Related posts