കിട്ടിയ പണമെല്ലാം തീര്‍ന്നു ! ഹോംനഴ്‌സ് ജോലി ചെയ്താണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നതെന്ന് ജിഷയുടെ അമ്മ രാജേശ്വരി…

തനിക്ക് ലഭിച്ച സാമ്പത്തിക സഹായമെല്ലാം തീര്‍ന്നെന്നും ജീവിതം അതീവ ബുദ്ധിമുട്ടിലാണെന്നും വെളിപ്പെടുത്തി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി.

സര്‍ക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും കിട്ടിയ ലക്ഷങ്ങളുടെ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സ് ജോലി ചെയ്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിക്കുന്നതെന്ന് രാജേശ്വരി പറഞ്ഞു.

പെരുമ്പാവൂര്‍ സ്വദേശിയായ ജിഷ ഏഴ് വര്‍ഷം മുമ്പാണ് പുറംമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീടിനുള്ളില്‍ കൊല്ലപ്പെടുന്നത്.

അതിന് പിന്നാലെ രാജേശ്വരിയെ സഹായിക്കാന്‍ സര്‍ക്കാരും പൊതുജനങ്ങളും രംഗത്തെത്തുകയായിരുന്നു.

2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് 40, 31, 359 രൂപയാണ് എത്തിയത്.

ഇതില്‍ നിന്നും പുതിയ വീടിന്റെ നിര്‍മാണത്തിനായി 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി.

കൂടാതെ 5000 രൂപ വീതം പെന്‍ഷനായി നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കേണ്ടിവന്നു. അതിനിടെ കൂടെ കൂടിയ പലരും തന്നെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കിയെന്നുമാണ് രാജേശ്വരി പറയുന്നത്.

ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്.

ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളതിനാല്‍ അവരെയെല്ലാം സഹായിച്ചുവെന്നും രാജേശ്വരി പറയുന്നു.

ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം.

Related posts

Leave a Comment