തന്ത്രം പാളി! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍: തുടരന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ ദന്പതികൾക്കെതിരേ കൂടുതൽ പരാതികൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്നു പോലീസ്. സമാനമായ രീതിയിൽ പ്രതികൾ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണു അധികൃതർ കരുതുന്നത്. അതിനാൽതന്നെ റിമാൻഡിലായ പ്രതിയെ ഉൾപ്പെടെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്താനൊരുങ്ങുകയാണു പോലീസ്.

ജോലി വാഗ്ദാനം ചെയ്തു സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസിന്‍റെ പിടിയിലായത്. എറണാകുളം എംജി റോഡിലെ ആലപ്പാട്ട് ഹെറിറ്റേജ് എന്ന കെട്ടിടത്തിൽ കണ്‍സെപ്റ്റീവ് എന്നപേരിൽ സ്ഥാപനം തുടങ്ങി ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്സിൽ പരസ്യം ചെയ്തായിരുന്നു ദന്പതികളുടെ തട്ടിപ്പ്.

എറണാകുളം ജില്ലയിലെ വിവിധ എൻജിനീയറിംഗ് കോളജുകളിൽ കാന്പസ് ഇൻറർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു 1000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. വ്യാജ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂത്താട്ടുകുളത്തു 38 പേരിൽനിന്നും ഇടത്തലയിൽ 50 പേരിൽനിന്നും ആരക്കുന്നത്ത് 64 പേരിൽനിന്നും 1000 രൂപ വീതം പ്രതികൾ വാങ്ങിയതായി പോലീസ് കണ്ടെത്തി.

ജോലിക്കായി ഓണ്‍ ലൈൻ ആക്കൗണ്ട് തുടങ്ങാനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇത്തരത്തിൽ പണം വാങ്ങി ഒളിവിൽ പോകുകയായിരുന്നു. തട്ടിപ്പിനുശേഷം പ്രതികൾ നെടുന്പാശേരി വിമാനത്താവളത്തിൽ ഇന്‍റർനാഷണൽ ടെർമിനലിനു പുറത്തുനിന്നു പരാതിക്കാരെ വീഡിയോ കോൾ ചെയതു തങ്ങൾ വിദേശത്തേയ്ക്കു പോകുകയാണെന്നു പറയുന്നതാണ് ഇവരുടെ തന്ത്രം.

പ്രതികൾ തമ്മനത്തു സമാനരീതിയിലുള്ള തട്ടിപ്പിനു ശ്രമം നടത്തുന്നതിനിടയിലാണ് സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനുമോനും സംഘവും പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ഒന്നാം പ്രതി ശങ്കറിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

Related posts