ജോബി ജോർജിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീർക്കടലായി വാഴേപ്പറമ്പിൽ വീട്; ജോബി ജോര്‍ജിന് രാമപുരത്തിന്‍റെ അന്ത്യാഞ്ജലി

പൊൻകുന്നം: കാത്തുനിന്ന സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും കണ്ണീർക്കടലിലാക്കി ജോബി ജോർജിന്‍റെ മൃതദേഹം ഇന്നലെ പൊൻകുന്നത്ത് കുടുംബവീട്ടിലെത്തിച്ചു.

ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജിന്‍റെ മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽനിന്ന് ഇന്നലെ ഉച്ചയോടെ കോട്ടയം പോലീസ് ക്ലബിലും തുടർന്ന് രാമപുരം സ്റ്റേഷനിലും പൊതുദർശനത്തിന് വച്ചതിനുശേഷം വൈകുന്നേരമാണ് പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ കുടുംബവീട്ടിലെത്തിച്ചത്.

ജോബിക്കൊപ്പം വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാവരും ഇവിടെ കാത്തുനിന്നിരുന്നു. അമ്മ അന്നക്കുട്ടി ജോർജിന്‍റെയും ഭാര്യ ബിന്ദുവിന്‍റെയും മകൾ അൽഫോൻസയുടെയും വിലാപങ്ങൾക്കിടയിലേക്കാണ് ജോബിയുടെ ചേതനയറ്റ ശരീരം വീടിനുള്ളിലേക്ക് എടുത്തത്.

ജോബിയുടെ ജ്യേഷ്ഠൻ ജില്ലാപോലീസ് മേധാവിയുടെ ഓഫീസിലെ സീനിയർ ക്ലർക്ക് ജോർഡി ജോർജും അനുജൻ ജോളി ജോർജും സങ്കടമടക്കി ഒപ്പമുണ്ടായിരുന്നു.

മന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ജോബിയുടെ ഭാര്യ ബിന്ദുവിനെയും മകൾ അൽഫോൻസയെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസലും അന്തിമോപചാരമർപ്പിച്ചു.

ജോബി താമസിച്ചിരുന്നത് ഇതിന് സമീപം മറ്റൊരു വീട്ടിലായിരുന്നു. അനുജൻ ജോളി ജോർജ് താമസിച്ചിരുന്ന കുടുംബവീട്ടിലാണ് മൃതദേഹം എത്തിച്ചത്.

ജോളി ഈ മാസം നാലിന് യുകെയിലേക്ക് പോയതാണ്. സഹോദരന്‍റെ മരണവാർത്തയറിഞ്ഞ് ഇന്നലെ അദ്ദേഹം മടങ്ങിയെത്തി. ഇന്ന് രാവിലെ 11ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തും.

ജോബി ജോര്‍ജിന് രാമപുരത്തിന്‍റെ അന്ത്യാഞ്ജലി
രാമപുരം: ഗ്രേഡ് എസ്ഐ ജോബി ജോര്‍ജിന് രാമപുരം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ദിവസം രാമപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ആനത്താരയ്ക്കല്‍ ബില്‍ഡിംഗില്‍നിന്നു താഴേക്കു വീണാണ് ജോബി മരണമടഞ്ഞത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മൃതദേഹം രാമപുരം പോലീസ് സ്റ്റേഷനില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചു. സമൂഹത്തിന്‍റെ നാനാ തുറയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മന്ത്രി റോഷി അഗസ്റ്റിന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്‍റ് സണ്ണി പൊരുന്നക്കോട്ട്, ബൈജു ജോണ്‍ പുതിയിടത്തു ചാലില്‍, പാലാ ഡിവൈഎസ്പി എ.ജെ. തോമസ്ഡന്‍റ് സജി മിറ്റത്താനി, സെക്രട്ടറി ജെയ്‌സണ്‍ മേച്ചേരില്‍, റോട്ടറി ക്ലബ് പ്രസിഡന്‍റ് കുര്യാക്കോസ് മാണിവേലില്‍, ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് സന്തോഷ് കമ്പകത്തുങ്കല്‍, സെക്രട്ടറി ജോര്‍ജ് കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മാണി സി. കാപ്പന്‍ എംഎല്‍എയ്ക്കു വേണ്ടി ഭാര്യ ആലീസ്, ജോസ് കെ. മാണിക്കുവേണ്ടി ബൈജു ജോണ്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.

 

Related posts

Leave a Comment