യുവതികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം! മസാജ് തെറാപ്പി ചെയ്യുകയായിരുന്നു എന്ന് വിശദീകരണം; മലയാളിയ്ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം വിലക്കും വിധിച്ച് കേംബ്രിംഡ്ജ് കോടതി

യുവതികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം നടത്തിയ മലയാളിയ്ക്ക് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചു. അമ്പത്തിനാലുകാരനായ ജോണ്‍ തോമസ് എന്ന മലയാളിയ്ക്കാണ് 2014 ല്‍ നടന്ന സംഭവത്തിന്റെ പേരില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ജോണ്‍ തോമസ് ജോലി ചെയ്തിരുന്ന വീട്ടിലെ പെണ്‍കുട്ടി ഉറങ്ങിക്കിടന്ന സമയത്ത് വസ്ത്രത്തിനടിയിലൂടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിയ്ക്ക് ഇത് വലിയ മാനസിക ആഘാതം സൃഷ്ടിക്കുകയും ഡിപ്രഷന് ചികിത്സ തേടേണ്ടിയും വരികയുണ്ടായി. എന്നാല്‍ താന്‍ പെണ്‍കുട്ടിക്ക് മസാജ് നല്‍കുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയത്. അതിന് മുമ്പും ഇയാള്‍ വേറെയും സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറിയിരുന്നതായി തെളിഞ്ഞെന്നും പോലീസ് കോടതിയില്‍ വാദിച്ചു.

ഒരു വര്‍ഷത്തെ ജയില്‍വാസവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ജോണ്‍ തോമസിന് വിധിച്ചിരിക്കുന്നത്. പിഴത്തുക പെണ്‍കുട്ടിയ്ക്കാണ് നല്‍കുക. പത്ത് വര്‍ഷത്തേയ്ക്ക് ഒരു വീട്ടിലും ജോലിയ്ക്ക് നില്‍ക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

Related posts