നാട്ടുകാര്‍ അറിഞ്ഞില്ലായിരുന്നെങ്കില്‍..! ജോലി വാഗ്ദാനം നൽകി യുവതിയെ കൊല്ലത്തേയ്ക്ക്‌ വിളിച്ചു വരുത്തി; പിന്നെ യാത്ര ബുള്ളറ്റില്‍; യുവതിയെ മാനഹാനിപ്പെടുത്തിയയാൾ അറസ്റ്റിൽ

കൊല്ലം: ജോലി വാഗ്ദാനം നൽകി യുവതിയെ വിളിച്ചു വരുത്തി മാനഹാനിപ്പെടുത്തിയ കേസിൽ യുവാവ് അഞ്ചാലുമ്മൂട് പോലീസിന്‍റെ പിടിയിലായി.

തൃക്കടവൂർ കുരീപ്പുഴ കല്ലുവിള കിഴക്കതിൽ ജോസ് വില്ലയിൽ ജോസ്ഫ് പോൾ (48) ആണ് അഞ്ചാലുമ്മൂട് പോലീസിന്‍റെ പിടിയിലായത്.

എറണാകുളം സ്വദേശിനിയായ യുവതിയെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളുടെ ബുള്ളറ്റിൽ അഞ്ചാലുമ്മൂട് കുരീപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ട് പോയി.

അവിടെവച്ച്‌ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിനെത്തുടർന്ന് യുവതി ബഹളം വക്കുകയും തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയും ആയിരുന്നു.

പോലീസെത്തി യുവതിയെ വനിതാ സ്റ്റേഷനിൽ രാത്രി പാർപ്പിക്കുകയും യുവതിയുടെ പരാതിയിൽ അഞ്ചാലുമ്മൂട് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കൊല്ലം എസിപി ജി.ഡി വിജയകുമാറിന്‍റെ നിർദേശാനുസരണം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്പെക്ടർ ദേവരാജന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ശബ്ന, ജയപ്രകാശ് എസ് സിപിഒ മാരായ അനൂജ്, രാജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment